ശാരീരികബന്ധത്തിനു ശേഷം ആരതിയെ സയനൈഡ് നൽകി കൊന്നു; മോഹന് നാലാം വധശിക്ഷ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 18 ഫെബ്രുവരി 2020 (13:47 IST)
യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ബണ്ട്വാൾ കന്യാനയിലെ കായികാധ്യാപകൻ മോഹൻ കുമാർ എന്ന സയനൈഡ് മോഹന് ജീവപര്യന്തം തടവ് വിധിച്ച് കോടതി.  മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കാസർകോട് ബദിയഡ്ക്കയിലെ ആരതി നായകിനെ(23) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.  
 
20 കൊലക്കേസുകളുള്ള മോഹനു ഇനി ഒരു കേസിൽ മാത്രമാണ് വിധി പറയാനുള്ളത്. ഇയാൾക്ക് 5 കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. ഒരു കേസിൽ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2 കേസുകളിൽ ജീവപര്യന്തമായി ചുരുക്കി. ബാക്കിയുള്ള വധശിക്ഷ വിധികളിൽ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല.
 
കർണാടകയിലെ മംഗളൂരു സ്വദേശി മോഹൻകുമാർ എന്ന സയനൈഡ് മോഹൻ 2003–2009 കാലയളവിൽ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണ് സയനൈഡ് നൽകി കൊലപ്പെടുത്തിയത്. 
 
ആരതി വധത്തിൽ ജീവപര്യന്തത്തിന് പുറമേ വിവിധ വകുപ്പുകളിലായി മൊത്തം 55,000 രൂപ പിഴയും ഒന്നു മുതൽ 10 വർഷം വരെ തടവും വിധിച്ചിട്ടുണ്ട്. 2006 ജനുവരിയിലാണ് ആരതി കൊല്ലപ്പെട്ടത്. ഒരു വിവാഹ ചടങ്ങിനിടെയാണ് ഇവരെ മോഹൻ കുമാർ പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ട് പോയി മൈസൂരിൽ ഒരു ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പിറ്റേന്ന് ബസ്റ്റാൻഡിൽ വെച്ച് ഗർഭിണിയാകാതിരിക്കാനുള്ള മരുന്ന് എന്ന് പറഞ്ഞ് സയനൈഡ് നൽകുകയായിരുന്നു. ആരതി തൽക്ഷണം മരിച്ചു. മോഹൻ രക്ഷപെടുകയും ചെയ്തു. 
 
2010ൽ മറ്റൊരു കേസിൽ അറസ്റ്റിലായ മോഹൻ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കേസുകളുടെ കഥ പുറം‌ലോകം അറിയുന്നത്. നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് ഇയാൾ വലയിലാക്കിയിരുന്നത്. ഇരകളെല്ലാം 20–30 പ്രായത്തിൽ ഉള്ളവരായിരുന്നു. സയനൈഡ് ആയിരുന്നു ഇയാളുടെ പ്രധാന ആയുധം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

പാറ്റകളെയും വാങ്ചുക്കിനെയും തമസ്‌കരിച്ച് കോൺഗ്രസ്; സമരവിജയത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നു

'ഇത് ജനാധിപത്യത്തിന്റെ വിജയം, സമരം തുടരും'; ധര്‍മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് അഭിജീത് ദിപ്‌കെ

യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന് സേവനം ചെയ്യുന്നു; മുഖ്യമന്ത്രിയുടേത് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെന്ന് പിണറായി വിജയന്‍

Dharmendra Pradhan: ധർമേന്ദ്ര പ്രധാൻ തെറിച്ചു; മോദി സർക്കാരിനെ വീഴ്ത്തി ജനകീയ പ്രക്ഷോഭം

വിദ്യാർഥികളെ അപമാനിക്കുന്ന പരാമർശം; മേജർ രവിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ വക്കീൽ നോട്ടീസ്

അടുത്ത ലേഖനം
Show comments