Webdunia - Bharat's app for daily news and videos

Install App

നാല്പത്തിയഞ്ച് ദിവസത്തെ ചികിത്സക്കൊടുവിൽ പത്തനംതിട്ട സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്

Webdunia
വെള്ളി, 24 ഏപ്രില്‍ 2020 (13:13 IST)
പത്തനംതിട്ട: കൊറോണ ബാധിച്ച് ഒന്നരമാസമായി ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട വടശേരിക്കര സ്വദേശി രോഗമുക്തയായി. തുടര്‍ച്ചയായി രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ് ആയതോടെയാണ് ഇവർ ഉടൻ തന്നെ ആശുപത്രി വിട്ടുപോകുമെന്നാണ് സൂചന. മാർച്ച് എട്ടിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് മാർച്ച് പത്തിനാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് 45 ദിവസങ്ങളായി ഇവർ ചികിത്സയിലായിരുന്നു.
 
ചികിത്സയുടെ ഭാഗമായി ഇരുപതോളം തവണ ഇവരെ ടെസ്റ്റിന് വിധേയമാക്കിയെങ്കിലും ഇപ്പോഴാണ് നെഗറ്റീവ് ഫലം ലഭിക്കുന്നത്. തുടർച്ചയായി രോഗം പോസിറ്റീവായതിനെ തുടർന്ന് ആരോഗ്യവകുപ്പിനെ കുഴക്കിയിരുന്ന കേസായിരുന്നു ഇത്. ആദ്യഘട്ട ചികിത്സയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഐവര്‍വെക്ടിന്‍ മരുന്ന് പരീക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.തിങ്കളാഴ്ച മുതല്‍ ശേഖരിച്ച രക്തസ്രവ സാമ്പിളുകളുടെ ഫലമാണ് തുടര്‍ച്ചയായി നെഗറ്റീവായിരിക്കുന്നത്.
 
ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിലൂടെയാണ്‌ ഇവർക്ക് രോഗഭാധയേറ്റത്. ഇവരുടെ മകള്‍ രണ്ടാഴ്ച മുന്‍പ് രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments