Webdunia - Bharat's app for daily news and videos

Install App

കരുണാകരൻ പോയിട്ടും ഒന്നും പറ്റിയില്ല, ആര് പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് വിഡി സതീശൻ

Webdunia
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (14:51 IST)
ആരെല്ലാം പാർട്ടി വിട്ട് പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയുടെ വലിയ നേതാവ് കെ കരുണാകരൻ പോയിട്ടും പാർട്ടി ശക്തമായി നിലനിന്നു. കോൺഗ്രസിനെ ഇല്ലായ്‌മ ചെയ്യാൻ കഴിയില്ല. അർഹിക്കുന്നതിനേക്കാൾ അംഗീകാരം കിട്ടിയവരാണ് എ‌‌കെ‌ജി സെന്ററിലേക്ക് പോയിരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
 
ആരെല്ലാം പോയാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ല. പുതിയൊരാൾ പകരക്കാരനെത്തും. കോൺഗ്രസ് പ്രസിഡന്റ് 14 ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കുന്ന സമയത്ത് ദശാബ്‌ദങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡിസിസി പ്രസിഡന്റുമാർ പെട്ടിതൂക്കികളാണെന്ന് ആക്ഷേപിക്കുന്നയാളെ പൂവിട്ട് പൂജിക്കണോ? സിപിഎം എറണാകുളം ജില്ലയിൽ 12 പേർക്കെതിരെ നടപടി എടുത്തിരുന്നു. ഒരു പാർട്ടിയാവുമ്പോൾ അതിന് അതിന്റേതായ ചട്ടക്കൂട് വേണം. ഇങ്ങനെയെല്ലാം അധിക്ഷേപിക്കുന്ന ആളെ ഏത് പാർട്ടിയാണ് വെച്ചുപൊറുപ്പിക്കുക.
 
സിപിഎം പാർട്ടി കൊണ്ടുപോകണമെങ്കിൽ അവിടെ പാർട്ടിയുടേതായ ചട്ടകൂട് വേണ്ടത് പോലെ കോൺഗ്രസിനകത്തും അങ്ങനെ വേണം. അതുപോലെയാണ് കോൺഗ്രസ് നടപടി എടുത്തത്. നമ്മുടെ പാർട്ടിയും കൊണ്ടുപോകേണ്ടെ, അവരുടെ പാർട്ടി മാത്രം മതിയോ സതീശൻ ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments