Webdunia - Bharat's app for daily news and videos

Install App

ബെംഗളൂരുവിലെ മയക്കുമരുന്ന് സംഘവുമായി ബിനീഷ് കൊടിയേരിക്ക് അടുത്തബന്ധം: ആരോപണവുമായി പി‌കെ ഫിറോസ്

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (13:03 IST)
ബെംഗളൂരുവിലെ ലഹരി സംഘവുമായി ബിനീഷ് കൊടിയേരിക്ക് അടുത്തബന്ധമുള്ളതായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മയക്കുമരുന്ന് കേസിൽ പ്രതിയായ അനൂപ് മുഹമ്മദിന് ഹോട്ടൽ തുറക്കാൻ അവശ്യമായ പണം നൽകിയത് ബിനീഷാണെന്നും പികെ ഫിറോസ് ആരോപിച്ചു.
 
മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ പിടിയിലായ അനൂപിന്റെ മൊഴിയിൽ ബിനീഷിന്റെ പേരുള്ളതായി പറഞ്ഞ പികെ ഫിറോസ് മൊഴിപകർപ്പ് പുറത്തുവിട്ടു. മയക്കുമരുന്ന് കച്ചവടവുംആയി ബന്ധപ്പെട്ട് കേരളത്തിലെ ചില സിനിമാതാരങ്ങൾക്ക് അടുത്ത ബന്ധമുള്ളതായി സൂചന ലഭിച്ചെന്നും പികെ ഫിറോസ് പറഞ്ഞു.
 
ലോക്ക്ഡൗൺ സമയത്ത് കുമരകത്ത ഹോട്ടലിൽ അനൂപിന്റെ നേതൃത്വത്തിൽ നിശാപാർട്ടി സംഘടിപ്പിച്ചിരുന്നു. ഈ ദിവസങ്ങളിൽ വലിയ തോതിൽ മയക്കുമരുന്ന് വിതരണം നടന്നുവെന്നും ബിനീഷ് ആലപ്പുഴയിൽ തന്നെ ഈ സമയത്ത് ഉണ്ടായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. ലോക്ക്ഡൗൺ കാലയളവിൽ ആഴ്‌ചകളോളം ബിനീഷ് ബെംഗളൂരുവിലെ ഹോട്ടലിലാണ് തങ്ങിയത്. സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ബെംഗളൂരുവിൽ എത്തിയതിന് പിന്നാലെ അനൂപ് ബിനീഷിനെ വിളിച്ചിരുന്നെന്നും അന്നേ ദിവസം അനൂപ് നടത്തിയ ഫോൺകോളുകളെ പറ്റി പരിശോധിക്കണമെന്നും ഫിറോസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments