Webdunia - Bharat's app for daily news and videos

Install App

ആക്രമണ കേസിലെ പ്രതി എസ്.ഐ യെ ആക്രമിച്ച ശേഷം ഓടി രക്ഷപെട്ടു

എ കെ ജെ അയ്യര്‍
ശനി, 19 ജൂണ്‍ 2021 (18:46 IST)
പൂയപ്പള്ളി: കഞ്ചാവ് കേസ്, ആക്രമണ കേസ് എന്നിവയിലെ പ്രതി മറ്റൊരു കേസില്‍ അന്വേഷണം നടക്കവേ എസ്.ഐ യെ ആക്രമിച്ച ശേഷം ഓടി രക്ഷപെട്ടു. ചെറുവക്കല്‍ കോട്ടൂര്‍ക്കുന്നു ഇടയിറയത്ത് വീട്ടില്‍ ഷിബു എന്ന പ്രകാശാണ് (44) എസ്.ഐ യെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടത്.
 
ഷിബുവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്.ഐ കൃഷ്ണന്‍കുട്ടി ചികിത്സയിലാണ്. കൈക്ക് ഒടിവേറ്റ  ഇദ്ദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി യിലാണുള്ളത്.  ചാരായം വാറ്റ്, കഞ്ചാവ് കേസുകളില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെറുവക്കല്‍ സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അസഭ്യം പറയുകയും ചില ബന്ധുക്കളെ ആക്രമിക്കുകയും ചെയ്തതായി പരാതി ഉണ്ടായി. ഇതുമായി അന്വേഷിക്കാനെത്തിയപ്പോള്‍ പ്രകാശിനെ പിടികൂടി ജീപ്പില്‍ കയറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
 
പ്രകാശ് എസ്.ഐ യെ ചവിട്ടിവീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രകാശിനെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. പ്രതിക്കായി വ്യാപക അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments