Webdunia - Bharat's app for daily news and videos

Install App

തിമിംഗല ഛർദ്ദിയുമായി രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 3 മാര്‍ച്ച് 2023 (19:31 IST)
വയനാട് : തിമിംഗല ഛർദ്ദിയുമായി രണ്ടു പേരെ വയനാട്ടിൽ വച്ച് വനംവകുപ്പ് പിടികൂടി. മീനങ്ങാടിക്കടുത്തുള്ള കാര്യമ്പാടിയിൽ വിൽപ്പന നടത്താൻ എത്തിച്ച തിമിംഗല ഛർദ്ദി സംബന്ധിച്ച വിവരം കോഴിക്കോട് വിജിലൻസ് കൺസർവേറ്റർക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് പ്രതികളെ പിടിച്ചത്. കൊടിമുണ്ടയിലെ ഹോംസ്റ്റേക്ക് മുമ്പിൽ വച്ചാണ് പത്ത് കിലോ ആംബർഗ്രീസുമായി കാര്യമ്പാടി സ്വദേശി വി.ടി.പ്രജീഷ്, കൊളവയൽ സ്വദേശി രെബിൻ എന്നിവർ പിടിയിലായത്.

കാസർകോട് സ്വദേശികൾക്ക് വിൽപ്പന നടത്താനായി കണ്ണൂരിൽ താമസിക്കുന്ന കർണ്ണാടക സ്വദേശിയിൽ നിന്നാണ് ഇത് കൊണ്ടുവന്നതെന്നും പ്രതികൾ വെളിപ്പെടുത്തി. കണ്ണൂർ ഫ്ലയിങ് സ്‌ക്വാഡും കൽപ്പറ്റ, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് ജീവനക്കാരും സംയുക്തമായാണ് പരിശോധന നടത്തി പ്രതികളെ പിടിച്ചത്.

വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിൽ പെടുത്തി സംരക്ഷിച്ചു വരുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടത്തെയാണ് തിമിംഗല ഛർദ്ദി അല്ലെങ്കിൽ ആംബർ ഗ്രീസ് എന്നറിയപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments