Webdunia - Bharat's app for daily news and videos

Install App

ആലപ്പുഴയില്‍ വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം ഒളിച്ചോടി; കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ ഏറ്റുമുട്ടി; ഒടുവില്‍ അറസ്റ്റ്

വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയ ശേഷമാണ് പോലീസ് സ്‌റ്റേഷനിലെത്തി സഹായം അഭ്യര്‍ത്ഥിച്ചത്.

Webdunia
തിങ്കള്‍, 27 മെയ് 2019 (10:49 IST)
ആറാട്ടുപുഴ സ്വദേശിയുമായുള്ള വിവാഹ റജിസ്‌ട്രേഷനായി തന്റെ വീട്ടിലുള്ള രേഖകള്‍ വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ട് പാനൂര്‍ സ്വദേശിനിയായ യുവതി പൊലീസിനെ സമീപിച്ചതോടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. വിവാഹം ഉറപ്പിച്ചിരുന്ന യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയ ശേഷമാണ് പോലീസ് സ്‌റ്റേഷനിലെത്തി സഹായം അഭ്യര്‍ത്ഥിച്ചത്.
 
ഇതോടെ ഇരുവരുടെയും ബന്ധുക്കളെ പൊലീസ് വിളിച്ചുവരുത്തി. രേഖകള്‍ വീട്ടിലില്ലെന്നു പറഞ്ഞതോടെ ഇരുവിഭാഗത്തെയും രണ്ടു സമയത്തായി സ്റ്റേഷനില്‍ നിന്നു പറഞ്ഞുവിട്ടു. എന്നാല്‍ സ്റ്റേഷന്റെ പരിസരത്തു കാത്തുനിന്ന യുവതിയുടെ ബന്ധുക്കള്‍ യുവതിയെയും മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു.
 
പിടിച്ചുമാറ്റാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനു അടിയില്‍ പരുക്കേറ്റു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പൊലീസിനെയും യുവതിയെയും ആക്രമിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തു. കൈയ്ക്കു പരുക്കേറ്റ സിവില്‍ പൊലീസ് ഓഫിസര്‍ സജാഹുദ്ദീന്‍ ചികിത്സ തേടി. അറസ്റ്റ് ചെയ്തവരില്‍ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ വിട്ടയച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments