Webdunia - Bharat's app for daily news and videos

Install App

മരട് ഫ്ലാറ്റ്: സമയപരിധി അവസാനിച്ചു; ഒഴിഞ്ഞത് 243 പേർ; ഒഴിയാനുള്ളത് 83 കുടുംബങ്ങൾ

സാധനങ്ങള്‍ നീക്കുന്നതിന് ഉടമകളെ സഹായിക്കാന്‍ വൊളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

തുമ്പി എബ്രഹാം
വെള്ളി, 4 ഒക്‌ടോബര്‍ 2019 (09:12 IST)
സുപ്രിംകോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും താമസക്കാര്‍ ഭൂരിഭാഗവും ഒഴിഞ്ഞു. സാധനങ്ങള്‍ നീക്കാന്‍ സാവകാശം ആവശ്യപ്പെട്ടവര്‍ക്ക് അത് അനുവദിക്കും. സാധനങ്ങള്‍ മാറ്റാന്‍ സാവകാശം വലേണമെന്ന് രേഖാമൂലം ആവശ്യപ്പെടുന്നവര്‍ക്കാണ് കൂടുതല്‍ സമയം അനുവദിക്കുക. വെള്ളവും വൈദ്യുതിയും തല്‍ക്കാലം വിച്ഛേദിക്കില്ല. 243 പേര്‍ നിലവില്‍ ഒഴിഞ്ഞതായി കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. സാധനങ്ങള്‍ നീക്കുന്നതിന് ഉടമകളെ സഹായിക്കാന്‍ വൊളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

42 ഫ്‌ളാറ്റുകള്‍ പുനരധിവാസത്തിനായി തയ്യാറാക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കൽ, പുനരധിവാസം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയ്ക്കായി ഒരു കോടി രൂപ മരട് നഗരസഭയ്ക്ക് ധനകാര്യവകുപ്പ് അനുവദിച്ചു. ഫ്‌ളാറ്റുകള്‍ക്ക് സുരക്ഷ നല്‍കാനായി സായുധസേനയുടെ കൂടുതല്‍ പോലീസിനെ മരടില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരും പോലീസ് സംഘവും സ്ഥലത്തെത്തി ഒഴിഞ്ഞുപോയവരുടെയും അല്ലാത്തവരുടെയും വിവരങ്ങള്‍ പ്രത്യേകം ശേഖരിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments