Webdunia - Bharat's app for daily news and videos

Install App

‘പുത്തുമലയിൽ ഇപ്പോഴും മഴ പെയ്യുന്നുണ്ട്, മണ്ണിനടിയിൽ ആരോക്കെയോ മഴ കൊളളുന്നുണ്ട്‘; നേർസാക്ഷി കുറിപ്പ്

വീട്ടിൽ ഇനി ഒരിക്കലും എത്താൻ പറ്റാത്ത ആളുകളുടെ കൂടെയായിരുന്നു ഇന്ന്...

Webdunia
ശനി, 10 ഓഗസ്റ്റ് 2019 (10:15 IST)
വയനാടും നിലമ്പൂരും ദുരന്തമുഖമായി മാറിയിരിക്കുകയാണ്. മഴയും ഉരുൾപൊട്ടലും നാശം വിതച്ച ഈ സ്ഥലങ്ങൾ ഇനി പഴയപടിയാകാൻ ഒരുപാട് മാസങ്ങളെടുക്കും. എന്നാലും പഴയതൊന്നും ഇവിടെയുള്ളവർക്കാർക്കും തിരിച്ച് കിട്ടില്ല. ജീവൻ പോലും!. 
 
നിലമ്പൂർ കവളപ്പാറയിലെ ഉരുൾപൊട്ടലിൽ കാണാതായിരിക്കുന്നത് 40ഓളം കുടുംബങ്ങളെയാണ്. എത്രയാളുകൾ മണ്ണിനടിയിൽ ഉണ്ടെന്ന് ഒരു ധാരണയുമില്ലാതെയായിട്ട് രണ്ട് രാത്രികൾ കഴിഞ്ഞിരിക്കുന്നു. രക്ഷാപ്രവർത്തനത്തിന് വേഗത പോര എന്ന് കുറ്റപ്പെടുത്താൻ കഴിയില്ല, കാരണം അത്രമേൽ ദുഷ്കരമാണ് ഓരോ ചുവടുവെയ്പ്പും. 
 
പൊലീസടക്കമുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടും ജനങ്ങൾ ഒഴിഞ്ഞ് മാറാത്തതായിരുന്നു കവളപ്പാ‍റയിൽ ഇത്ര വലിയ ദുരന്തത്തിന് കാരണമായതെന്ന് മുഖ്യമന്ത്രിയും നാട്ടുകാരും തന്നെ പറഞ്ഞുകഴിഞ്ഞു. ഉള്ളതെല്ലാം വിട്ടെറിഞ്ഞ് പോകാൻ ആർക്കാണെങ്കിലും മനസ് വരില്ല. എന്നാൽ, ജീവനേക്കാൾ വലുതല്ല അതൊന്നും എന്ന സത്യം ആരും തിരിച്ചറിയുന്നില്ല. 
 
മേപ്പാടിയിലെ പുത്തുമലയിലെ അവസ്ഥയും മറിച്ചല്ല. രക്ഷാപ്രവർത്തനം ദുഷ്കരമായി മാറുകയാണ്. മഴയ്ക്ക് യാതോരു ശമനവും ഇല്ല. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ അഭി ഓടക്കയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ണീരോടെയല്ലാതെ വായിച്ച് അവസാനിപ്പിക്കാൻ കഴിയില്ല. പോസ്റ്റിങ്ങനെ: 
 
‘മേപ്പാടിയിലാണ്. രണ്ട് ദിവസമായി വീട്ടിൽ പോകാൻ പറ്റിയിട്ടില്ല. വീട്ടിൽ ഇനി ഒരിക്കലും എത്താൻ പറ്റാത്ത ആളുകളുടെ കൂടെയായിരുന്നു ഇന്ന് . എട്ട് ഡെഡ് ബോഡി കിട്ടി. ബാക്കിയുള്ളവർ മണ്ണിനടിയിലാണ്. കുറച്ചു പേർ പുറത്ത് കരയാനുണ്ട്. ഒരു നാട് അത് കാണാനേയില്ല. പുത്തു മലയിൽ ഇപ്പോഴും മഴ പെയ്യുന്നുണ്ട്.. മഴ പെയ്യുന്നുണ്ട്... മണ്ണിനടിയിൽ ആരോക്കെയോ മഴ കൊളളുന്നുണ്ട്..‘ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments