Webdunia - Bharat's app for daily news and videos

Install App

‘അന്നു രാത്രി അമ്മയെന്റെ കൂടെ കിടക്കുമോ എന്ന് ജീവിതത്തില്‍ ആദ്യമായി അവന്‍ എന്നോട് ചോദിച്ചു, പറ്റിയില്ല’ - ബ്ലൂവെയിലിന്റെ ഇരകളായവരുടെ അമ്മമാര്‍ക്ക് പറയാനുള്ളത്

‘ജീവിതത്തില്‍ ആദ്യമായിട്ടാണ് അവനെന്നോട് അങ്ങനെ ചോദിച്ചത്, പക്ഷേ എനിക്കതിന് കഴിഞ്ഞില്ല’ - വേദനയില്‍ നീറുന്ന ഒരമ്മ

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (08:35 IST)
ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിമായ ബ്ലൂ വെയ്‌ലിന് അടിപ്പെട്ട് കേരളത്തില്‍ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച മനോജ് സി മനുവിന്റെ മരണത്തിന് പിന്നില്‍ ബ്ലൂവെയില്‍ ഗെയിം ആണെന്ന് മാതാപിതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. സമാനമായ സംഭവമാണ് തലശ്ശേരിയിലും നടന്നത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ എം.കെ.സാവന്തിന്റെ മരണത്തിന് പിന്നിലും ബ്ലൂവെയില്‍ ഗെയിമാണെന്ന് മാതാപിതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.
 
ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം രാത്രി ‘അമ്മയെന്റെ കൂടെ കിടക്കുമോ എന്ന് ജീവിതത്തില്‍ ആദ്യമായി അവന്‍ ചോദിച്ചു. എന്നാല്‍ അതിനു പറ്റിയില്ല.‘ എന്ന് മനോജിന്റെ അമ്മ അനു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. മരണത്തിന് മുന്‍പ് ഉള്ള ദിവസങ്ങളില്‍ അവന്‍ വല്ലാതെ അസ്വസ്ഥനായിരുന്നുവെന്നും ഡൌണ്‍‌ലോഡ് ചെയ്യരുതെന്ന് നിര്‍ദേശമുണ്ടായിട്ടും ഗെയിം ഡൌണ്‍ലോഡ് ചെയ്യുകയായിരുന്നുവെന്നും മനോജിന്റെ അമ്മ പറയുന്നു.  
 
ജൂലൈ 26നാണ് കുട്ടി ആത്മഹത്യ ചെയ്യുന്നത്. ഗെയിം കളിക്കാന്‍ തുടങ്ങിയതിനുശേഷം വീട്ടുകാരുമായി മകന്‍ ഏറെ അകന്നിരുന്നതായും പിന്തിരിപ്പിക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞില്ലെന്നും അമ്മ പറയുന്നു. ഒറ്റക്ക് യാത്ര ചെയ്യാത്ത മനോജ് രാത്രികളില്‍ ഒറ്റക്ക് സഞ്ചരിക്കാന്‍ തുടങ്ങി, ചോദിച്ചപ്പോഴൊക്കെ സിനിമ കാണാന്‍ ആണെന്ന് പറഞ്ഞു. എന്നാല്‍ ആ ദിവസങ്ങളില്‍ ഒക്കെ മനോജ് പോയത് സെമിത്തേരികളിലേക്കായിരുന്നു. സത്യം മനസ്സിലാക്കി ചോദിച്ചപ്പോള്‍ ‘അവിടെ നെഗറ്റീവ് എനര്‍ജി ആണോയെന്ന് നോക്കാന്‍ പോയതാണെന്ന്’ മനോജ് പറഞ്ഞു.
 
പ്രേത സിനിമകള്‍ കാണുകയും മരണ വീടുകളില്‍ സന്ദര്‍ശിക്കുന്നതും സ്ഥിരമായി. ജനുവരിയില്‍ കോമ്പസുകൊണ്ട് കയ്യില്‍ ‘എബിഐ’ എന്ന് മുദ്രകുത്തി. തനിച്ച് ചെയ്യാന്‍ കഴിയാത്തതിനാല്‍ സുഹൃത്തിനെക്കൊണ്ട് നിര്‍ബന്ധിച്ചാണ് ചെയ്തതെന്ന് അമ്മ പറയുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്നാണ് വിവരങ്ങള്‍. കുട്ടി ആത്മഹത്യ ചെയ്തത് ഫോണിലെ ഗെയിമുകള്‍ ഡിലീറ്റ് ചെയ്തതിനുശേഷമാണെന്നും സൂചനയുണ്ട്.
 
സാവന്തിനും ഇതേരീതികള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. രണ്ടു തവണ കൈയില്‍ മുറിവുണ്ടാക്കിയതും നെഞ്ചില്‍ കോറിയിട്ടതും ബാഗും പുസ്തകവും കടലില്‍ എറിഞ്ഞതും ഇതിന്റെ സൂചനയാകാമെന്നും സാവന്തിന്റെ അമ്മ വ്യക്തമാക്കുന്നു.
(ചിത്രത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments