Webdunia - Bharat's app for daily news and videos

Install App

രണ്ട് ദിവസത്തിനുള്ളില്‍ സ്രാവുകള്‍ ആരാണെന്ന് ഞാന്‍ വെളിപ്പെടുത്തും: പൾസർ സുനി

രണ്ട് ദിവസത്തിനുള്ളില്‍ അത് നടക്കുമെന്ന് പള്‍സര്‍ സുനി

Webdunia
വ്യാഴം, 6 ജൂലൈ 2017 (09:01 IST)
കൊച്ചിയില്‍ നടിയെ ഉപദ്രവിച്ച കേസില്‍ സ്രാവുകള്‍ ആരാണെന്ന് രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി. സംഭവമായി ബന്ധപ്പെട്ട് ഇന്നലെ കാക്കനാട് മജിസ്ട്രേട്ട് കോടതില്‍ ഹാജരാക്കാന്‍ കൊണ്ട് പോകും വഴിയാണ് സുനി ഇത് പറഞ്ഞത്.
 
അതേസമയം നടിയുടെ കേസിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് അന്തിമശ്രമത്തിലേക്ക് നീങ്ങുകയാണ്. അതിനായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. കാക്കനാട് ജില്ലാ ജയിലിലേക്ക് മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് ഇപ്പോള്‍ സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. 
 
കേസില്‍ അങ്ങനെ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ ഇത്തവണ ചോദ്യം ചെയ്യലിൽ അത് വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കേസിൽ അറസ്റ്റിലാവുമ്പോൾ സുനിലിനെ എട്ടു ദിവസം കസ്റ്റഡിയിൽ ലഭിച്ചിരുന്നു. എന്നാല്‍ ഗൂഢാലോചന സംബന്ധിച്ച സൂചനയൊന്നും അന്ന് പൊലീസിന് ലഭിച്ചിരുന്നില്ല. ഇത് കൂടാതെ സുനിൽ ഇതിന് മുൻപ് മറ്റു ചില നടികളോടും സമാനമായ അതിക്രമം കാണിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യൽ നടക്കും.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments