Webdunia - Bharat's app for daily news and videos

Install App

കൊടിമരം തകർക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സർക്കാർ തീരുമാനം അപകടം പിടിച്ചതാണ്: കുമ്മനം രാജശേഖരൻ

ഒടുവിൽ കുമ്മനം രാജശേഖരൻ അത് വെളിപ്പെടുത്തി, പക്ഷേ ഇങ്ങനെ പറയുമെന്ന് ആരും കരുതിക്കാണില്ല

Webdunia
ചൊവ്വ, 27 ജൂണ്‍ 2017 (08:18 IST)
ശബരിമല സന്നിധാനത്ത്​ പുതുതായി പ്രതിഷ്​ഠിച്ച സ്വർണക്കൊടിമരത്തിലേക്ക്​ മെർക്കുറി ഒഴിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ശക്തമാകുന്നു. സംഭവം ഒതുക്കി തീർക്കാനും ലഘൂകരിച്ച് തള്ളിക്കളയാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന്  ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു.
 
മെർക്കുറി ഒഴിച്ചത് ആന്ധ്രാപ്രദേശിലെ ആചാരത്തിന്‍റെ ഭാഗമാണെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. എന്നാൽ, പൊലീസിന്റെ ഈ വാദം തെറ്റാണെന്ന് കുമ്മനം വ്യക്തമാക്കുന്നു. ആന്ധ്രാപ്രദേശിലോ തെലങ്കാനയിലോ ഇത്തരമൊരു ആചാരം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
 
തിരുപ്പതിയിലെ തന്ത്രിമുഖ്യൻമാർ അടക്കമുള്ള ആന്ധ്രാപ്രദേശിലെ പുരോഹിതൻമാരോടു ചർച്ച നടത്തി. പക്ഷേ, അങ്ങനെയൊരു ചടങ്ങോ ആചാരമോ എവിടെയും നടക്കുന്നതായി അവർക്ക് അറിവില്ല. ഈ സാഹചര്യത്തിൽ എവിടെ നിന്നുമാണ് ഈ വിവരങ്ങൾ ലഭിച്ചതെന്ന് ഐ ജി മനോജ് എബ്രഹാം വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. 
 
ശബരിമല ക്ഷേത്രത്തിനു തീവ്രവാദ ഭീഷണി ഉണ്ടെന്നു കഴിഞ്ഞവർഷവും കേന്ദ്ര രഹസ്യാന്വേഷണ എജൻസികൾ മുന്നറിയിപ്പു നൽകിയതാണ്. കൊടിമരം തകർക്കാനുള്ള നീക്കത്തെ ലാഘവത്തോടെ കാണുന്ന സർക്കാർ- പൊലീസ് നിലപാട് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. 
 
അതേസമയം, സർക്കാരിനെതിരെ വ്യക്തമായ കാരണങ്ങളൊന്നും ഇല്ലാതെ പ്രശ്നങ്ങൾ വഷളാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. കുമ്മനത്തിന്റെ വാക്കുകളെ പൊലീസ് തള്ളിക്കളയുമോ സ്വീകരിക്കുമോ എന്നറിയാനുള്ള ആകാംഷയും ബിജെപി പ്രവർത്തകർക്കുണ്ട്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments