Webdunia - Bharat's app for daily news and videos

Install App

നില്‍ക്കവിടെ! അങ്ങനെയങ്ങ് പോകാന്‍ വരട്ടെ! - ധോണിയെ തടഞ്ഞ് രോഹിത് ശര്‍മ!

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (13:03 IST)
ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കുതിച്ചുപായലിന് മുംബൈ ഇന്ത്യന്‍സ് കടിഞ്ഞാണിട്ടു. തുടര്‍ച്ചയായ വിജയങ്ങള്‍ക്കൊടുവില്‍ ചെന്നൈക്ക് തോല്‍‌വി. രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് ധോണിപ്പടയെ തോല്‍പ്പിച്ചത് 37 റണ്‍സിനാണ്. 
 
അക്ഷരാര്‍ത്ഥത്തില്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ചെന്നൈയെ തോല്‍‌വിയുടെ കൂടാരത്തിലേക്ക് നയിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹാര്‍ദിക് ചെന്നൈയുടെ വില്ലനായി മാറി. 
 
അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയെ സുരക്ഷിതമായ സ്കോറിലേക്ക് എത്തിച്ചത്. എട്ടുപന്തുകളില്‍ നിന്ന് 25 റണ്‍സാണ് പാണ്ഡ്യ നേടിയത്. ഇതില്‍ മൂന്ന് കൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടുന്നു. 
 
ചെന്നൈ ബാറ്റ് ചെയ്യുമ്പോള്‍ ക്യാപ്ടന്‍ ധോണിയെയും ജഡേജയെയും പുറത്താക്കിയതും ഹാര്‍ദിക് പാണ്ഡ്യ തന്നെ. കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ഉജ്ജ്വല ഫീല്‍ഡിംഗും മുംബൈയുടെ വിജയത്തിന് അടിത്തറപാകി. 
 
58 റണ്‍സെടുത്ത കേദാര്‍ ജാദവ് മാത്രമാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്. റെയ്‌ന 16 റണ്‍സും ധോണി 12 റണ്‍സുമെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments