Webdunia - Bharat's app for daily news and videos

Install App

സൂം ചൈനീസ് ആപ്പല്ലെന്ന് സൂം എഞ്ചിനീയറിങ് ആന്റ് പ്രോഡക്ടിന്റെ പ്രസിഡന്റ് വേലച്ചാമി ശങ്കരലിംഗം

ശ്രീനു എസ്
വ്യാഴം, 9 ജൂലൈ 2020 (14:27 IST)
ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ആപ്പുകളിലൊന്നായിരുന്ന ടിക് ടോക്കിന്റെ ഗതി തങ്ങള്‍ക്കും വരുമോയെന്ന് ഭയപ്പെട്ടിരിക്കുകയാണ് ലോക്ഡൗണ്‍ കാലത്ത് ജനപ്രിയ ആപ്പായ സൂം. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാലാണ് ജനപ്രിയ ആപ്പായ ടിക് ടോക്ക് മുതല്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ടത്. ഇതിനോടൊപ്പമാണ് സൂമും പണിവാങ്ങുന്നത്. സൂം ആപ്പ് ചൈയുടേതാണെന്ന് തെറ്റിദ്ധരിച്ച് പലരും ആപ്പ് ഫോണില്‍ നിന്നും റിമൂവ് ചെയ്തു. ഇതേത്തുടര്‍ന്നാണ് കമ്പനി തന്നെ വിശദീകരണവുമായി എത്തിയത്.
 
സൂം ആപ്പ് ചൈനീസ് കമ്പനിയുടേതല്ലെന്ന് സൂം എഞ്ചിനിയറിങ് പ്രോഡക്ട് പ്രസിഡന്റും ഇന്ത്യന്‍ വംശചനുമായ വേലച്ചാമി ശങ്കരലിംഗം പറഞ്ഞു. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ സൂമിനെ ഒന്നുകൂടി പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. സൂം ഒരു അമേരിക്കന്‍ കമ്പനിയാണ്. കാലിഫോര്‍ണിയയിലെ സന്‍ ജോസാണ് സൂമിന്റെ ആസ്ഥാനം. സൂമിന് ചൈനയില്‍ ഒരു ഓഫീസ് ഉണ്ടെന്നു മാത്രമേ ഉള്ളു. അത് അമേരിക്കയിലുള്ള ആസ്ഥാനത്തിന്റെ കീഴില്‍ വരുന്നതാണ്. ഇന്ത്യ തങ്ങള്‍ക്ക് വേണ്ടപ്പെട്ട വിപണിയാണെന്നും അടുത്ത അഞ്ചുവര്‍ഷം രാജ്യത്ത് നിരവധി നിക്ഷേപങ്ങള്‍ക്ക് കമ്പനി ആലോചിക്കുന്നതായും അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments