Webdunia - Bharat's app for daily news and videos

Install App

മസൂദ് അസ്ഹർ പാകിസ്ഥാനിൽ തന്നെയുണ്ട്, തെളിവുണ്ടെങ്കിൽ മാത്രം നടപടി സ്വീകരിക്കാമെന്ന് പാക് വിദേശകാര്യ മന്ത്രി

മസൂദ് അസ്ഹർ പാകിസ്ഥാനിലുണ്ടെന്ന് ഷാ മഹമൂദ് ഖുറോഷി

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (11:47 IST)
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ  പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറോഷി. തെളിവ് നൽകിയാൽ അസറിനെതിരെ നടപടികൾ സ്വീകരിക്കുന്നത് ആലോചിക്കാമെന്നും ഖുറോഷി വ്യക്തമാക്കി. യുഎസ് മാധ്യമമായ സിഎൻ എന്നിനു നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. മസൂദ് കടുത്ത ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലാണെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെങ്കിൽ ശക്തമായ തെളിവു വേണമെന്നും ഖുറോഷി കൂട്ടിച്ചേർത്തു. 
 
പാകിസ്ഥാൻ കോടതി അംഗീകരിക്കുന്ന തരത്തിൽ ശ്ക്തമായ തളളിക്കളയാനാകാത്ത തെളിവുകൾ ഇന്ത്യ കൈമാറുകയാണെങ്കിൽ അസ് ഹറിനെതിരെ നടപടി സ്വീകരിക്കുമെന്നും ഖുറോഷി വ്യക്തമാക്കി. വീട്ടിൽ നിന്നും പുറത്തിനിറങ്ങാനാകാത്ത വണ്ണം അസുഖ ബാധിതനാണെന്നും ഖുറോഷി കൂട്ടിച്ചെർത്തു. 
 
അതേസമയം പാകിസ്ഥാന്റെ കസ്റ്റഡിയിലുളള ഇന്ത്യൻ വൈമാനികൾ അഭിനന്തിനെ ഇന്നു ഉച്ചയോടെ ഇന്ത്യക്കു കൈമാറും. വാഗ അതിർത്തി വഴിയാവും കൈമാറ്റം. അഭിനന്തിനെ സ്വീകരിക്കാൻ മാതാപിതാക്കൾ ഡൽഹിയിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments