Webdunia - Bharat's app for daily news and videos

Install App

Lebanon Pager explosions: ലെബനീസ് അതിർത്തിയിലെ പേജർ സ്ഫോടനം, മാസങ്ങൾക്ക് മുൻപെ മൊസാദ് പദ്ധതിയിട്ടു, കൂടുതൽ വിവരങ്ങൾ പുറത്ത്

മൊസാദും ഇസ്രായേല്‍ സൈന്യവും സംയുക്തമായി ചേര്‍ന്ന് നടത്തിയ സങ്കീര്‍ണമായ നീക്കമായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അഭിറാം മനോഹർ
ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (10:39 IST)
Lebanon Pager explosion
ബെയ്‌റൂട്ട്: ഇറാന്റെ പിന്തുണയുള്ള ലെബനന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ പേജറുകള്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദ് ആണെന്ന സംശയം ശക്തം. മൊസാദും ഇസ്രായേല്‍ സൈന്യവും സംയുക്തമായി ചേര്‍ന്ന് നടത്തിയ സങ്കീര്‍ണമായ നീക്കമായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
 ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകളാണ് ഒരേസമയം രാജ്യത്തുടനീളമായി വിവിധയിടങ്ങളില്‍ വെച്ച് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 11 പേരോളം ഇതുവരെ കൊല്ലപ്പെട്ടു കഴിഞ്ഞു. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ മൊബൈല്‍ സിഗ്‌നലുകള്‍ ഉപയോഗിച്ചുകൊണ്ട് ഹിസ്ബുള്ള താവളങ്ങള്‍ കണ്ടെത്തുകയും ആക്രമണം നടത്തുകയും പതിവായതോടെയാണ് ഹിസ്ബുള്ള സംഘം സുരക്ഷിതമായ പേജറുകളിലേക്ക് കമ്മ്യൂണിക്കേഷന്‍ മാറ്റിയത്. എന്നാല്‍ ഹിസ്ബുള്ള പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചത് ലോകത്തെ അമ്പരപ്പിക്കുന്ന വാര്‍ത്തയായിരുന്നു.
 
 ഇസ്രായേല്‍ എങ്ങനെയായിരിക്കും ഇത്തരമൊരു നീക്കം നടത്തിയത് എന്നതിനെ പറ്റിയുള്ള കൂടുതല്‍ സൂചനകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് തായ്വാന്‍ കമ്പനിയില്‍ നിന്നും ഹിസ്ബുള്ള 5000 പേജറുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് ഹിസ്ബുള്ളയ്ക്ക് കൈമാറ്റം ചെയ്യുന്നതിനിടെയില്‍ കണ്ടെയ്‌നര്‍ സ്വന്തമാക്കിയ ഇസ്രായേല്‍ പേജറുകളില്‍ കുറഞ്ഞ അളഫില്‍ സ്‌ഫോടക വസ്തു നിറയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
 ഇതിനോട് അനുബന്ധിച്ച് ഈ സ്‌ഫോടകവസ്തു ആക്ടിവേറ്റ് ചെയ്യാനുള്ള സംവിധാനവും ചേര്‍ത്തിരുന്നു. ഹിസ്ബുള്ള പേജറുകളില്‍ ഒരേ സമയം സ്‌ഫോടകവസ്തു ആക്ടിവേറ്റ് ചെയ്യാനുള്ള മെസേജ് എത്തുകയും പേജറുകള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ഹിസ്ബുള്ള പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ഇസ്രായേല്‍ ഇതുവരെയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇറാനും ഹിസ്ബുള്ളയും ആക്രമണത്തിന് പിന്നില്‍ മൊസാദാണെന്നാണ് ആരോപിക്കുന്നത്.
 
 
 പേജറുകളുടെ നിര്‍മാണഘട്ടത്തില്‍ തന്നെ പേജറുകളില്‍ സ്‌ഫോടകവസ്തുവടങ്ങിയ ബോര്‍ഡ് വെച്ചിരിക്കാമെന്നും ഇവയിലേക്ക് കോഡ് സന്ദേശം വന്നതോടെ പൊട്ടിത്തെറിച്ചതാകാമെന്നുമാണ് നിഗമനം. ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ആവര്‍ത്തിച്ച് ഹിസ്ബുള്ള തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു.സംഭവത്തെ ക്രിമിനല്‍ആക്രമണമെന്ന് വിശേഷിപ്പിച്ച ലെബനീസ് സര്‍ക്കാര്‍ ആക്രമണത്തെ അപലപിച്ചു. ഹിസ്ബുള്ള ആക്രമണത്തോടെ പശ്ചിമേഷ്യയിലെ യുദ്ധഭീതി വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ പലര്‍ക്കും കേസിനു താല്‍പര്യമില്ല

തൃശൂര്‍ നഗരത്തിലേക്ക് ഇറങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഇന്ന് ഗതാഗത നിയന്ത്രണം, സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കുക

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈമാസം 27 മുതല്‍

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments