Webdunia - Bharat's app for daily news and videos

Install App

ഇവന്‍ ഹംസ, ബിന്‍ ലാദന്‍റെ മകന്‍; അല്‍‌ക്വയ്ദയ്ക്ക് ഇനി ജൂനിയര്‍ ലാദന്‍ തലവന്‍

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (21:46 IST)
അല്‍ക്വയ്ദയ്ക്ക് പുതിയ നേതൃത്വം വരുന്നു. ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദനാണ് അല്‍ക്വയ്ദയുടെ നേതൃത്വത്തിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ബിന്‍ ലാദന്‍റെ 20 മക്കളില്‍ പതിനഞ്ചാമനായ ഹംസ പിതാവിന്‍റെ പാത പിന്തുടര്‍ന്ന് ഭീകരസംഘടനയെ നയിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ഐ എസിന്‍റെ ബലം കുറയുന്ന പശ്ചാത്തലത്തില്‍ വീണ്ടും അല്‍ക്വയ്ദ എല്ലാ ഭീകരസംഘടനകളുടെയും നേതൃത്വത്തിലേക്ക് എത്തുമെന്നും അതിന് ചുക്കാന്‍ പിടിക്കുക ഹംസ ആയിരിക്കുമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ വാര്‍ഷികത്തില്‍ അല്‍ക്വയ്ദ തന്നെ ഹംസ ബിന്‍ ലാദന്‍റെ ചിത്രം പുറത്തുവിട്ടതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. 
 
ഹംസയെക്കുറിച്ച് നേരത്തേതന്നെ അമേരിക്കയ്ക്ക് വിവരം ലഭിച്ചിരുന്നു. തന്‍റെ പിന്‍‌ഗാമിയായി ഒസാമ, ഹംസയെ കണ്ടിരുന്നോ എന്നതിന് സ്ഥിരീകരണമില്ല. എന്നാല്‍ അമേരിക്കന്‍ ചാരക്കണ്ണുകളില്‍ നിന്ന് ഹംസയെ സംരക്ഷിച്ചുപിടിക്കാന്‍ ഒസാമ എപ്പോഴും ശ്രമിച്ചിരുന്നതായാണ് വിവരം. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments