Webdunia - Bharat's app for daily news and videos

Install App

'അസാധാരണം, അവിശ്വസനീയം'; അനിയന്‍മാരുടെ തോല്‍വിയില്‍ പ്രതികരിച്ച് മെസി

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്

രേണുക വേണു
വ്യാഴം, 25 ജൂലൈ 2024 (08:50 IST)
പാരീസ് ഒളിംപിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്റീന മൊറോക്കോയോട് തോല്‍വി വഴങ്ങിയതിനു പിന്നാലെ പ്രതികരണവുമായി ലയണല്‍ മെസി. മത്സരഫലത്തെ 'അസാധാരണം' എന്നാണ് മെസി വിശേഷിപ്പിച്ചത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയില്‍ പിരിഞ്ഞ മത്സരം പിന്നീട് മൊറോക്കോ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. അര്‍ജന്റീന അവസാന മിനിറ്റില്‍ നേടിയ സമനില ഗോള്‍ റഫറി മത്സരശേഷം പിന്‍വലിച്ചു. ഇതാണ് മെസി അടക്കമുള്ളവരെ ഞെട്ടിച്ചത്. 
 
അര്‍ജന്റീന പരിശീലകന്‍ മഷറാനോയും റഫറിയുടെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു. 'ഇങ്ങനെയൊരു വലിയ സര്‍ക്കസ് ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല' എന്നാണ് മഷറാനോ മത്സരശേഷം പ്രതികരിച്ചത്. 
 
രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്. ആദ്യപകുതിയുടെ അധിക സമയത്താണ് സൂഫിയാനിലൂടെ മൊറോക്കോയുടെ ആദ്യ ഗോള്‍ പിറന്നത്. 49-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൂഫിയാനും മൊറോക്കോയും ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. 68-ാം മിനിറ്റില്‍ ഗിയുലിയാനോ സിമിയോണിയിലൂടെ അര്‍ജന്റീനയുടെ ആദ്യ മറുപടിയെത്തി. പിന്നീട് പല തവണ അര്‍ജന്റീന ആക്രമിച്ചു കളിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 
 
ഒടുവില്‍ മത്സരം അവസാനിക്കാന്‍ ഏതാനും സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ ഇന്‍ജുറി ടൈമിന്റെ 16-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ മെദിനയുടെ ഹെഡറില്‍ അര്‍ജന്റീനയ്ക്ക് രണ്ടാം ഗോള്‍ ! ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞതിനു പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മത്സരശേഷം നടത്തിയ വാര്‍ പരിശോധനയിലൂടെ ഓഫ് സൈഡ് വിധിച്ച് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ റഫറി അസാധുവാക്കി. മാത്രമല്ല കാണികളെ ഒഴിവാക്കി മൂന്ന് മിനിറ്റ് കൂടി മത്സരം നടത്താന്‍ തീരുമാനിച്ചു. 2-1 എന്ന നിലയില്‍ മത്സരം പുനരാരംഭിക്കുകയും ഈ സമയം കൊണ്ട് സമനില ഗോള്‍ നേടാന്‍ അര്‍ജന്റീനയ്ക്ക് സാധിക്കാത്തതിനാല്‍ മൊറോക്കോയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

അടുത്ത ലേഖനം
Show comments