Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി 10 ദിവസം കൊടുത്തു, ലണ്ടനില്‍ മാര്‍ച്ചില്‍ പോകാമെന്ന് സംവിധായകന്‍ !

സോനു ഷാജിര്‍
ചൊവ്വ, 21 നവം‌ബര്‍ 2017 (17:16 IST)
മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടായാല്‍ മതി ഒരു സിനിമയ്ക്ക് മിനിമം ഗ്യാരണ്ടിയാണ്. അതുകൊണ്ടാണ് മമ്മൂട്ടിയുടെ കാമിയോ റോളുകള്‍ പല സിനിമകളെയും ബോക്സോഫീസില്‍ രക്ഷപ്പെടുത്തുന്നത്. അധികം അതിഥിവേഷങ്ങളിലൊന്നും മമ്മൂട്ടി അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ചതൊക്കെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നത് തന്നെയാണ്.
 
രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ബിലാത്തിക്കഥ’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി അഭിനയിക്കുന്നുണ്ട്. 10 ദിവസമാണ് ഈ പ്രൊജക്ടിനായി മമ്മൂട്ടി നല്‍കിയിരിക്കുന്നത്. 2018 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലായി ലണ്ടനില്‍ ചിത്രീകരണം നടക്കും. 2017 ഒക്ടോബറില്‍ ലണ്ടനില്‍ ചിത്രീകരണം നടക്കേണ്ട സിനിമയായിരുന്നു ഇത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ചിത്രീകരണം മാറ്റുകയായിരുന്നു.
 
അനു സിത്താരയും മണിയന്‍‌പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജനുമാണ് ബിലാത്തിക്കഥയിലെ ജോഡി. അനധികൃതമായി യുകെയില്‍ കുടിയേറിയ യുവാവിനെയാണ് നിരഞ്ജന്‍ അവതരിപ്പിക്കുന്നത്. യുകെയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായി അനു വരുന്നു.
 
ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന് അറിവായിട്ടില്ല. സേതുവാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.
 
ദിലീഷ് പോത്തന്‍, കനിഹ, വി എം വിനു, ജ്യുവല്‍ മേരി തുടങ്ങിയവരും ബിലാത്തിക്കഥയിലെ താരങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments