Webdunia - Bharat's app for daily news and videos

Install App

മമ്മൂക്ക പറഞ്ഞപ്പോൾ മാത്രം സ്‌ത്രീവിരുദ്ധത? എന്ത് ലോജിക്കാണുള്ളത്?- പ്രശ്‌നമാക്കുന്നവരോട് ഒന്നും പറയാനില്ലെന്ന് സംവിധായകൻ

രാജൻ സക്കറിയയുടെ 'ഡയലോഗിനെ' പ്രശ്‌നമാക്കിയവർക്ക് മുഖമടച്ച മറുപടി നൽകി സംവിധായകൻ

Webdunia
ശനി, 7 ജൂലൈ 2018 (10:15 IST)
'കസബ' സൃഷ്‌ടിച്ച പ്രശ്‌നങ്ങൾ ചില്ലറയൊന്നുമായിരുന്നില്ല. മെഗാസ്‌റ്റാറിന്റെ ചിത്രത്തിലെ ഒരു ഡയലോഗിന്റെ പേരിലായിരുന്നു പുകിലുകൾ മുഴുവൻ. ആ വിവാദങ്ങൾ ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. അതിനെതിരെ പാർവതിയ്‌ക്ക് നേരെയുള്ള സൈബർ ആക്രമണവും അവസാനിച്ചില്ല. ചിത്രത്തിലെ ചില സ്‌ത്രീവിരുദ്ധ രംഗങ്ങളേയും ഡയലോകുകളേയുമായിരുന്നു പാർവതി വിമർശിച്ചത്. എന്നാൽ ആ വിമർശനം ഇന്ന് നടിയുടെ ചിത്രത്തെവരെ ബാധിക്കുന്നുണ്ട്. എന്നാൽ ഒരു ചിത്രം പിറക്കുമ്പോൾ തന്നെ അതിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള എല്ലാകാര്യങ്ങളേയും കുറിച്ച് കൃത്യമായുള്ള ധാരണ സംവിധായകനും തിരക്കഥാകൃത്തിനും ഉണ്ടാകും. 
 
അതുപോലെതന്നെ, കസബയുടെ ഡയലോഗുകളെപ്പറ്റി വിവാദങ്ങൾ ഉയരുമ്പോൾ സിനിമയുടെ തിരക്കഥ എഴുതി സംവിധാനം ചെയ്ത നിഥിൻ രഞ്ജി പണിക്കർക്ക് വിഷയത്തിൽ കൃത്യമായ നിലപാടുകൾ ഉണ്ട്. തന്റെ സിനിമ ഒരു സ്ത്രീ വിരുദ്ധതയും ചർച്ചചെയ്തിട്ടില്ലെന്നുള്ള ഉറച്ച നിലപാടിലാണ് സംവിധായകൻ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് നിഥിൻ ഇക്കാര്യം വ്യക്തമാക്കിയത്. 
 
'കസബയിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് തനിയ്ക്ക് തോന്നുന്നില്ല. ചിത്രത്തിലൂടെ മനഃപൂർവം സ്ത്രീകളെ അപമാനിക്കണം എന്ന് വിചാരിച്ച് ഒന്നും എഴുതിയിട്ടുമില്ല. കസബയിൽ വിവാദങ്ങൾക്ക് അടിസ്ഥാനം ആ ഒരു സീനായിരുന്നു. ചിത്രത്തിൽ മമ്മൂക്ക അവതരിപ്പിച്ചത് പോലീസ് കഥാപാത്രത്തെയാണ്. രണ്ടു പേരുടേയും കഥാപാത്രങ്ങൾ കുഴപ്പം പിടിച്ചതായിരുന്നു. ആ രംഗത്തുള്ള രണ്ടു പേരുടേയും ഉദ്ദ്യേശവും വ്യക്തമാണ്. ആ സ്ത്രീയും ഇതേ ഡയലോഗ് പറയുന്നുണ്ട്. എന്നീട്ട് അതാരെങ്കിലും പുരുഷ വിരുദ്ധമാണെന്ന് പറയുന്നുണ്ടോ. സ്ത്രീയെ മനഃപൂർവ്വം പീഢിപ്പിക്കാനായി പുറത്തു പറയുന്നത് സ്ത്രീ വിരുദ്ധമാണ് അല്ലാതെ ഇതിൽ സ്ത്രീവിരുദ്ധത കണ്ടേണ്ട ആവശ്യമില്ല.
 
മനഃപൂർവം വേദനിപ്പിക്കാനായി ഒരു പഞ്ച് ഡയലോഗും എഴുതേണ്ട ആവശ്യമില്ല. ഒരു കഥാപാത്രം മറ്റെ കഥാപാത്രത്തിനോട് ദേഷ്യപ്പെടുമ്പോൾ മോശമായി സംസാരിച്ചേക്കാം. അതു പോലെ തനിയ്ക്ക് ഇഷ്ടമാണെന്നു പറഞ്ഞേക്കാം. ഇതു പോലുള്ള സംസാരത്തിലുള്ള വ്യത്യാസം സംഭാഷണങ്ങളിൽ ഉണ്ടാകും. പക്ഷെ സ്ത്രീകളെ അപമാനിക്കണമെന്ന് കതുതി താൻ ഒന്നും എഴുതിയിട്ടില്ല. ചില രംഗങ്ങളിൽ സ്ത്രീ പുരുഷനോട് സംസാരിക്കുന്നത് അവരെ അപമാനിച്ചു എന്ന് വേണമെങ്കിൽ പുരുഷന്മാർക്ക് പറയാം. എന്നാൽ അങ്ങനെ ഒന്നും ഉണ്ടാകുന്നില്ലല്ലോ' എന്നും നിഥിൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments