Webdunia - Bharat's app for daily news and videos

Install App

ശ്രീദേവിയായിരുന്നു ഞങ്ങൾക്കെല്ലാം, ഞങ്ങളെ വെറുതേ വിടണം: ബോണി കപൂർ

അർജുൻ ഞങ്ങൾക്ക് നൽകിയ പിന്തുണ വലുതാണ്, ഇനി അവൾ ഞങ്ങൾക്കൊപ്പമില്ല: വികാരഭരിതനായി ബോണി കപൂർ

Webdunia
വെള്ളി, 2 മാര്‍ച്ച് 2018 (12:01 IST)
നടി ശ്രീദേവിയുടെ പെട്ടന്നുള്ള നിര്യാണത്തിൽ നിന്നും ഇതുവരെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല ബോളിവുഡിന്. നടിയുടെ മരണത്തോടെ പല കഥകളും പ്രചരിക്കാൻ തുടങ്ങി. മരണകാരണം സൗന്ദര്യം വർധിക്കാൻ വേണ്ടി ചെയ്ത ശസ്ത്രക്രിയകൾ ആണെന്ന് വരെ അഭ്യൂഹങ്ങൾ പറന്നു.
 
ഇപ്പോഴിതാ, തങ്ങളുടെ സ്വകാര്യതെയ് മാനിക്കണമെന്ന് പറയുകയാണ് ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ. തന്റെ ആത്മസുഹൃത്തും പ്രണയിനിയുമായിരുന്നു ശ്രീദേവിയെന്നും തന്റെ മക്കൾക്ക് എന്നും നല്ല അമ്മയായിരുന്നു എന്നും ബോണി കപൂർ പറയുന്നു. ഇനിയെങ്കിലും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന അപേക്ഷയാണ് ബോണി കപൂർ മുന്നോട്ട് വെയ്ക്കുന്നത്. ശ്രീദേവിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ബോണി കപൂറിന്റെ പ്രതികരണം.
 
'ഞങ്ങൾക്കവളെ നഷ്ടമായി. ഇനി അവൾ ഞങ്ങൾക്കൊപ്പമില്ല! എനിക്കൊപ്പം നിന്ന ആരാധകരോടും ബന്ധുക്കളോടും വളരെ അധികം നന്ദി ഉണ്ട്. അര്‍ജുന്‍, അന്‍ഷുല (ബോണി കപൂറിന്റെയും മോന കപൂറിന്റെയും മക്കള്‍) എന്നിവര്‍ എനിക്കും എന്റെ പെൺമക്കളായ ജാൻവിക്കും ഖുഷിക്കും നല്‍കിയപിന്തുണ വളരെ വലുതായിരുന്നു. അവളായിരുന്നു ഈ കുടുംബത്തിന്റെ എല്ലാം. അവള്‍ക്ക് ഞങ്ങളുടെ വിട. എനിക്ക് എല്ലാവരോടും ഒരു അപേക്ഷയുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ശ്രീദേവി ഇല്ലാതെ എന്റെ കുട്ടികളെ മുന്‍പോട്ട് കൊണ്ടുപോകണം. ഞങ്ങൾക്കാണ് നഷ്ടം. വെള്ളിത്തിരയിൽ താരങ്ങൾ മരിക്കുന്നില്ല. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഞങ്ങളുടെ ജീവിതം ഒരിക്കലും പഴയ പോലെ ആകില്ല.' - ബോണി കപൂർ ട്വിറ്ററിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ്: പൊലീസിന്റെ മുന്നറിയിപ്പ്

ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന: കൊല്ലം ഒന്നാം സ്ഥാനത്ത്

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി

നിപ സമ്പര്‍ക്ക പട്ടികയില്‍ 175 പേര്‍;74 പേരും ആരോഗ്യപ്രവര്‍ത്തകര്‍

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

അടുത്ത ലേഖനം
Show comments