Webdunia - Bharat's app for daily news and videos

Install App

ഭര്‍തൃപിതാവും യുവതിയും തമ്മിലുള്ള ബന്ധം; ആ സിനിമയില്‍ അഭിനയിച്ചതിനു അമല പോളിന് വധഭീഷണി, ഇത്തരം സിനിമകള്‍ ചെയ്യില്ലെന്ന് അമലയുടെ വാഗ്ദാനം, അന്ന് സംഭവിച്ചത്

Webdunia
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (11:15 IST)
ചില സിനിമകളില്‍ അഭിനയിച്ചതിനു താരങ്ങള്‍ക്ക് വധഭീഷണി ലഭിച്ചെന്ന വാര്‍ത്ത സാധാരണമാണ്. മലയാളത്തില്‍ അടക്കം ഇത്തരം ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെന്നിന്ത്യന്‍ നടി അമല പോളിന് തന്റെ കരിയറിന്റെ തുടക്കത്തില്‍ ഇങ്ങനെയൊരു വധഭീഷണി ഉണ്ടായിട്ടുണ്ട്. 
 
സിന്തു സാമവേലി എന്ന സിനിമയില്‍ അഭിനയിച്ചതിനാണ് അമല പോളിനെ തേടി വധഭീഷണിയെത്തിയത്. ഒരിക്കല്‍ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
വിവാഹിതയായ യുവതിയും ഭര്‍തൃ പിതാവും തമ്മിലുള്ള ബന്ധമാണ് സിനിമയില്‍ കാണിച്ചത്. ഇത് പ്രേക്ഷകര്‍ ചോദ്യം ചെയ്തു. തമിഴ് സംസ്‌കാരത്തെ മോശമായി ചിത്രീകരിച്ചു എന്നു പറഞ്ഞാണ് അന്ന് അമല പോളിനെതിരെ പ്രചാരണം നടന്നത്. വീട്ടിലേക്ക് രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി ഭീഷണി സന്ദേശം ലഭിച്ചെന്നാണ് അമല പറയുന്നത്. ചെന്നൈ തിയറ്ററിനു പുറത്ത് അമലയെ ആരാധകര്‍ വളഞ്ഞ് പ്രതിഷേധിച്ചതും വലിയ വാര്‍ത്തയായി. പിന്നീട് ആ സിനിമയില്‍ അഭിനയിച്ചതിനു കുറ്റബോധമുണ്ടെന്നും ഇത്തരം സിനിമകള്‍ കരിയറില്‍ ആവര്‍ത്തിക്കില്ലെന്നും അമല പോള്‍ പറഞ്ഞിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments