Webdunia - Bharat's app for daily news and videos

Install App

യുവതിയെ കുളക്കടവിൽ എത്തിച്ച് മദ്യം നൽകി ലൈംഗിക ബന്ധം, വീണ്ടും ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതോടെ മദ്യം മുഴുവൻ ബലമായി കുടിപ്പിച്ച് കുളത്തിലേക്ക് എടുത്തെറിഞ്ഞു, ക്രൂരമായ സംഭവം ഇങ്ങനെ

Webdunia
ബുധന്‍, 5 ജൂണ്‍ 2019 (11:42 IST)
നവി മുംബൈയിലെ കലമ്പോലിയിലെ നഗ്നയായനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ കണ്ടെത്തി പൊലീസ്. മെയ് 24നാണ് ഗ്രമത്തിലെ കുളത്തിൽ നഗ്നയായ നിലയിൽ 35കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പൊലീസിന് സമീപവാസി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുവർണ കാടം എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് വ്യക്തമായത്.
 
മദ്യലഹരിയിൽ കുളത്തിൽ വീണതിനെ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ സുവർണക്ക് നന്നായി നീന്താൻ അറിയാമായിരുനു എന്ന് മരണപ്പെട്ട യുവതിയുടെ അമ്മ മൊഴി നൽകിയതോടെ പൊലീസ് കൊലപാതകമാനെന്ന നിഗമനത്തിൽ തന്നെ മുന്നോട്ടു നീങ്ങി, സുവർണയുടെ ശരീരം കുളത്തിൽ നിന്നും കണ്ടെടുത്ത ദിവസം റാം ബോയിർ എന്ന യുവാവിനെ ഗ്രാമത്തിൽനിന്നും കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. ഈ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. റം പിന്നീട് മെയ് 31ന് നാട്ടിൽ തിരികെ എത്തിയതോടെ പൊലീസ് പിടികൂടുകയായിരുന്നു. 
 
യുവതിക്ക് മദ്യം നൽകി താൻ കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മദിച്ചു. വിവാഹ മോചിതയായി തനിച്ച് താമസിക്കുന്ന സുവർണയുമായി കഴിഞ്ഞ മൂന്ന് മാസത്തോളമായി വിവാഹിതനായ റാം ബന്ധത്തിലായിരുന്നു. മെയ് 23ന് മദ്യം വാങ്ങി സുവർണയെയും കൂട്ടി പ്രതി കുളക്കരയിൽ എത്തി. ഇരുവരും ചേർന്ന് മദ്യം കുടിച്ച ശേഷം കുളക്കടവിൽ വച്ചുതന്നെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു.
 
ഒരിക്കൽകൂടി ലൈംഗിക ബന്ധത്തി;ലേർപ്പെടണമെന്ന് റാം ആവശ്യപ്പെട്ടു. എന്നാൽ ഇതിന് സുവർണ തയ്യാറായില്ല. ഇതോടെ ബാക്കിയുണ്ടയിരുന്ന മദ്യം മുഴുവനും ബലമായി സുവർണയെ കൊണ്ട് കുടിപ്പിച്ച ശേഷം റാം ഇവരെ കുളത്തിലേക്ക് എടുത്ത് എറിയുകയായിരുന്നു. യുവതി മുങ്ങി മരിക്കുന്നത് വരെ റാം കുളക്കടവിൽ നോക്കി നിന്നു. ശേഷം ഇവടെനിന്നും രക്ഷപ്പെട്ടു. എന്നാൽ കുളക്കടവിൽ സുവർണയുടെ വസ്ത്രങ്ങൾ ഉണ്ടെന്ന് പിന്നീടാണ് പ്രതിക്ക് ഓർമ വന്നത് ഇതോടെ വീണ്ടും കുളക്കടവിൽ തിരികെ എത്തി വസ്ത്രങ്ങളും കുളത്തിലേക്ക് എറിഞ്ഞു. അടുത്ത ദിവസം മൃതദേഹം കണ്ടെത്തിയതോടെ ഇയാൾ നാടുവിടുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം