Webdunia - Bharat's app for daily news and videos

Install App

ഉളിയും ചുറ്റികയും ഉപയോഗിച്ച് പട്ടാപ്പകൽ എ‌ടിഎം തകർത്ത് യുവാവ്, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

Webdunia
ശനി, 15 ജൂണ്‍ 2019 (19:31 IST)
മെഷീൻ നന്നാക്കാൻ എത്തിയത് എന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം പട്ടാപ്പകൽ എടിംഎം തകർത്ത് പണം കവരാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ കണിച്ചുകുളങ്ങരയിലാണ് സംഭവം ഉണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസ് എത്തിയപ്പോഴേക്കും ഉളിയും ചുറ്റികയും ഉപയോഗിച്ച് മെഷീൻ പകുതിയോളം ഇയാൾ തകർത്തിരുന്നു.
 
താമരക്കുളം സ്വദേശിയായ യുവാവ് പുലർച്ചെ തന്നെ എടിഎം കൗണ്ടറിൽ എത്തിയിരുന്നു. എടിഎമ്മിന് സമീപത്തെ കടയുടമ എത്തിയപ്പോഴേക്ക് ഇയാൾ പണി തുടങ്ങിയിരുന്നു, കാര്യം ആരാഞപ്പോൾ മെഷീൻ നന്നാക്കാൻ വന്നതാണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ എടിഎം കൗൺറ്ററിൽനിന്നും വലിയ ശബ്ദ കോലാഹങ്ങൾ ഉണ്ടാകാൻ തുടങ്ങിയതോടെ നാട്ടുകാർ കൂടുകയും സംശയം തോന്നി പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു. 
 
പൊലീസ് എത്തിയപ്പോഴും ഇയാൾ ജോലി തുടർന്നു. പിന്നീട് ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിച്ചത്. ഇതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മാനസിക പ്രശ്നങ്ങളുള്ള ആളാണ് പ്രതി എന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കെതിരെ  മോഷണക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments