Webdunia - Bharat's app for daily news and videos

Install App

ജോളി ആദ്യ ഭർത്താവിന്റെ സഹോദരിയെയും കൊലപ്പെടുത്താൻ ശ്രമിച്ചു, യുവതി കൂടത്തായിയിലെ വീട്ടിൽ വരാൻ ഭയന്നിരുന്നു

Webdunia
ശനി, 5 ഒക്‌ടോബര്‍ 2019 (16:13 IST)
കൂടത്തായിയിൽ കൂട്ട മരണങ്ങളിൽ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ആറുപേരെയും ജോളി കൊലപ്പെടുത്തിയതാണ് എന്ന് പൊലീസ് നിഗമനത്തിന് ബലം കൂടുകയാണ്. മുൻ ഭർത്താവ് റോയിയുടെ സഹോദരി റെഞ്ചിയെയും കൊലപ്പെടൂത്താൻ ശ്രമിച്ചിരുന്നതായി ജോളി പൊലീസിന് മൊഴി നൽകി. ഇതേ തുടർന്ന് റെഞ്ചിക്ക് കൂടത്തായിയിലെ വീട്ടിൽ വരാൻ ഭയമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
 
മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധന നടത്തിയതിന്റെ ശാസ്ത്രീയ പരിശോധന ഫലം പുറത്തുവരുന്നതോടെ ജോളിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജു സ്‌കറിയയുടെ ഭാര്യ സിലിയെയും രണ്ട് വയസായ കുഞ്ഞുമാണ് കൂട്ടത്തിൽ ഏറ്റവും അവസാനം മരണപ്പെട്ടത്. സിലി മരിച്ച് ഒരു വർഷത്തിന് ശേഷം ഷാജു ജോളിയെ വിവാഹം കഴിക്കുകയും ചെയ്തു.
 
ആറു കൊലപാതകങ്ങളിലും ഷജുവിനും പങ്കുണ്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഷാജു സ്കറിയ ആരോപണങ്ങൾ നിഷേധിച്ചു. ജോളി തെറ്റു ചെയ്തു എന്ന് തെളിവുകൾ ശക്തമാണങ്കിൽ വിശ്വസിക്കും എന്നും. തനിക്ക് സംഭവത്തിൽ യാതൊരു പങ്കും ഇല്ല എന്നുമാണ് ഷാജു സ്കറിയ വ്യക്തമാക്കിയിരിക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments