Webdunia - Bharat's app for daily news and videos

Install App

ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ആഴ്ചകളോളം സൂക്ഷിച്ചു, യുവാവ് അറസ്റ്റിൽ

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (13:24 IST)
ഫ്ലോറിഡ: ഭാര്യയെയും നാലു മക്കളെയും കൊലപ്പെടുത്തി മൃതശരീരങ്ങൾ ആഴ്ചകളോളം സൂക്ഷിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. അമേരിക്കയിലെ ജോർജിയോ ബ്രാന്റി കൗണ്ടിയിൽ ഞയറാഴ്ചയണ് സംഭവം ഉണ്ടായത്. മൈക്കൾ ജോൺസി എന്ന യുവാവാണ് ക്രൂര കൃത്യത്തിന് പിന്നിൽ. ഇയാൾ ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടതോടെയാണ് ക്രൂരതയുടെ കഥ പുറത്തുവന്നത്.
 
വാഹനത്തിലും വീട്ടിലുമായാണ് പ്രതി മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. വാഹനത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് മൈക്കൽ ജോൺസിയെ ചോദ്യം ചെയ്യുകയായിരുന്നു. കറിൽ നടത്തിയ പരിശോധനയിൽ ചീഞ്ഞഴുകിയ നിലയിൽ ഭാര്യ കേസി ജോണിന്റെ മൃതദേഹം കണ്ടെത്തി.
 
ചാർട്ടൺ കൗണ്ടിയിലെ ഇയാളുടെ വീട്ടിൽനിന്നും നാലു കുട്ടികളുടെ മൃതദേഹവും പൊലീസ് കണ്ടെടുത്തു. മൈക്കളിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുകയാണ്. ആറാഴ്ച മുൻപാണ് കേസി ജോണിനെയും നാലു മക്കളെയും കാണാതാവുന്നത്. ഇവരുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഭർത്താവിന്റെ ക്രൂര കൃത്യം പുറത്തുവന്നത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments