Webdunia - Bharat's app for daily news and videos

Install App

കാമുകനെ കൂടാതെ മറ്റൊരാളുമായി ബന്ധം, എതിർത്ത അമ്മയെ കൊന്ന് ചാക്കിലാക്കി, തൊട്ടടുത്ത മുറിയിൽ രഹസ്യ കാമുകനുമൊത്ത് കഴിഞ്ഞ് യുവതി

Webdunia
ബുധന്‍, 30 ഒക്‌ടോബര്‍ 2019 (12:12 IST)
പ്രണയത്തിന് തടസം നിന്ന അമ്മയെ ഏക മകളും കമ്മുകനും ചേർന്ന് കൊലപ്പെടുത്തി. ചാക്കിലാക്കിയ മൃതദേഹംറൂ റൂമിൽ തള്ളിയ ശേഷം മുന്ന് ദിവസം തൊട്ടടുത്ത മുറിയിൽ യുവതി കാമുകനുമൊത്ത് താമസിച്ചു. ഹൈദെരാബാദിലെ ഹായത്ത് നഗറിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ബിരുദ വിദ്യാർത്ഥിനിയായ കീർത്തി റെഡ്ഡിയാണ് അവിഹിത ബന്ധം ചോദ്യം ചെയ്തതിന് അമ്മ രജിത റെഡ്ഡിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കീർത്തിയെയും കാമുകൻമാരായ ശശി, ബാദൽ റെഡ്ഡി എന്നിവരെയും പൊലീസ് പിടികൂടി. 
 
കീർത്തിയും ബാദൽ റെഡ്ഡിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുകയും ചെയ്തതാണ്. എന്നാൽ കിർത്തി അയ‌ൽവാസിയായ ശശിയുമായി രഹസ്യ ബന്ധം പുലർത്തിയിരുന്നു. ഇരുവരും തമ്മിൽ പല തവണ ബന്ധത്തിലേർപ്പെടുകയും ചെയ്തു. ഈ ബന്ധം അമ്മ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കീർത്തിയോട് ശശിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അജിത പറഞ്ഞിരുന്നു ഇതോടെ അമ്മയെ കൊലപ്പെടുത്താൻ കീർത്തിയും ശശിയും തീരുമാനിക്കുകയായിരുന്നു. 
 
തുടർന്ന് കീർത്തി ശശിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഉറങ്ങിക്കിടക്കുകയയിരുന്ന അജിതയുടെ കഴുത്തിൽ സാരി മുറുക്കി കൊലപ്പെടുത്തി. മൃതദേഹം ചാക്കിലാക്കി മുറിയിൽ തള്ളി. തൊട്ടടുത്ത മുറിയിൽ ഇരുവരും മൂന്ന് ദിവസം ഒരുമിച്ച് താമസിക്കുകയും ചെയ്തു. പിന്നീട് മൃതദേഹത്തിൽനിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ തുമ്മലഗുഡിയിലുള്ള റെയിൽവേ പാളത്തിൽ മൃതദേഹം ഉപേക്ഷിച്ചു. സംശയം തോന്നാതിരിക്കാൻ കീർത്തി കാമുകൻ ബാദൽ റെഡ്ഡിയുടെ വീട്ടിലേക്ക് പോയി. ലോറി ഡ്രൈവറായ അച്ഛൻ ശ്രീനിവാസൻ വീട്ടിലില്ലാത്ത സമയത്തായിരുന്നു കൊലപാതം. 
 
ശ്രീനിവാസൻ മടങ്ങിയെത്തിയതോടെ ഭാര്യയെ കാണാതെ പരിഭ്രമിച്ചു. തുടർന്ന് കീർത്തിയെ വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. അമ്മയെ കാണാനില്ല എന്ന് കാട്ടി കീർത്തി പൊലീസിൽ പരാതി നൽകുകയും ചെയ്തു. അച്ചനും അമ്മയും തമ്മിൽ വഴക്കുണ്ടാവാറുണ്ട് എന്നും, മദ്യപിച്ച് അച്ഛൻ അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നു എന്നും കീർത്തി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. 
 
ഇതിനിടെ ബാദൽ റെഡ്ഡിയുടെ അച്ഛൻ ശ്രീനിവാസനെ കാണാനെത്തിയതാണ് കേസിൽ വഴിത്തിരിവായത്. കീർത്തി കഴിഞ്ഞ ദിവസങ്ങളിൽ തന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്നും ശ്രീനിവാസനും അജിതയും ആശുപത്രിയിലണ് എന്ന് കീർത്തി പറഞ്ഞതായും അറിയിച്ചു. ഇത് ശ്രീനിവാസൻ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ക്രുര കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments