Webdunia - Bharat's app for daily news and videos

Install App

സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതബന്ധം തടസമില്ലാതെ തുടരാൻ ഡോക്ടറുടെ ക്രിമിനൽ ബുദ്ധിയിൽ തെളിഞ്ഞ ക്രൂരത; ഡ്രൈവറായ സുഹൃത്തിനെ കൊലപ്പെടുത്തി 25 കഷ്ണങ്ങളാക്കി ആസിഡ് വീപ്പയിൽ നിക്ഷേപിച്ചു

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (13:28 IST)
ഭോപ്പാൽ: സുഹൃത്തായ ഡ്രൈവറുടെ ഭാര്യയുമായി അവിഹിത ബന്ധം തടസമില്ലാതെ തുടരുന്നതിനായി സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം 25 കഷ്ണങ്ങളാക്കി ആസിഡ് വീപ്പയിൽ തള്ളി സർക്കാർ ആശുപത്രിയിലെ ഡോക്ടർ. മധ്യപ്രദേശിലെ ഹൊഷങ്കാബാദിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
 
ബൈരു പച്ചൌരി എന്ന 30കാരനെയാണ് 58കാരനായ ഡോക്ടർ സുനിൽ മന്ത്രി കൊലപ്പെടുത്തിയത്. സുനിലിന്റെയും ബൈരുവിന്റെയും ഭാര്യമാർ ഒരുമിച്ച് ഇവരുടെ ആനന്ദ് നഗറിലുള്ള വീട്ടിൽ 2010 മുതൽ ബൊട്ടീഗ് നടത്തിവന്നിരുന്നു. എന്നാൽ 2017ൽ ഡോക്ടറുടെ ഭാര്യ മരിച്ചതോടെ ബൈരുവിന്റെ ഭാര്യ ഒറ്റക്കാണ് ബൊട്ടീഗ് നടത്തിയിരുന്നത്. ഡോകടരുടെ 25കാരനായ മകനും 23കാരിയാ‍യ മകളും മുബൈയിലാണ് ജോലി ചെയ്യുന്നത്. ഈ അവസരത്തിലാണ് ഇരുവരും തമ്മിൽ അവിഹിത ബന്ധം ഉണ്ടാകുന്നത്.
 
എന്നാൽ ഇരുവരും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് ബൈരുവിന് സംശയം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബൈരുവും ഡോക്ടരും തമ്മിൽ സംസാരം ഉണ്ടായിരുന്നതായണ് വിവരം. ഇതോടെ ബൈരുവിനെ കൊലപ്പെടുത്താൻ ഡോക്ടർ തീരുമാനിച്ചു. കൊലപാതകം നടത്തുന്നതിനായി വലിയ തയ്യാറെടുപ്പ് തന്നെയാണ് ഡോക്ടർ നടത്തിയത്. ഇതിനായി ബ്രേക്കിംഗ് ബാഡ് എന്ന ഷോ ഇയാൾ സ്ഥിരമായി കണ്ടിരുന്നു.
 
സംഭവദിവസം തനിക്ക് തലവേദനക്ക് ചികിത്സ തേടി ബൈരു ഡോക്ടറുടെ അടുത്ത് എത്തിയിരുന്നു. ഈ സമയം കടുത്ത ശേഷിയുള്ള വേദനാ സംഹാരി ഡോക്ടർ ബൈരുവിന് ഇൻ‌ജക്റ്റ് ചെയ്തു. ഇതോടെ മയങ്ങിവീണ ബൈരുവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതശരീരം 25 കഷ്ണങ്ങളാക്കി നുറുക്കി ആസിഡ് വീപ്പയിൽ നിക്ഷേപിക്കുകയായിരുന്നു. തെളിവുകളില്ലാതെ മൃതദേഹം ഇല്ലാതാക്കാനാണ് ഇങ്ങനെ ചെയ്ത്. 
 
എന്നാൽ ഡോക്ടറുടെ വീട്ടിൽ രണ്ടു ദിവസമായി അസാധരണമായ ജോലികൾ നടക്കുന്നത് ശ്രദ്ധയിൽ‌പ്പെട്ട അയൽ‌വസികൾ പൊലീസിൽ വിവര മറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ആസിഡ് വീപ്പയിൽ ഉപേക്ഷിച്ച നിലയിൽ വെട്ടിനുറുക്കിയ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുന്നതിനായി ഡ്രൈവറുടെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലായിൽ ഭരണം പിടിച്ച് എൽഡിഎഫ്; യുഡിഎഫ് സ്ഥാനാർഥി തോറ്റു

ഇടത്, സിജെപി പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികളെ വിലക്കി വിജയ് സർക്കാർ, ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു

നിങ്ങൾ പാറ്റകളല്ലെങ്കിൽ ശബ്ദമുണ്ടാക്കു, നിശബ്ദരായി വിദ്യാർഥികൾ നാണം കെട്ട് കേരള സർവകലാശാല വൈസ് ചാൻസലർ

വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയയ്ക്കുന്നത് നിര്‍ബന്ധമാക്കണം: അഭിജീത് ദിപ്‌കെ

അടുത്ത ലേഖനം
Show comments