ലോറികളിൽ കവർച്ച നടത്തുന്ന ഹൈവേ കൊള്ളസംഘം പിടിയിൽ

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (16:05 IST)
ഹൈവേയിൽ മാർക്കറ്റിൽ സാധനങ്ങൾ എത്തിച്ച് മടങ്ങിവരുന്ന ലോറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം പൊലീസ് പിടിയിൽ. എം സി റോഡി പുതുശേരി ഭാഗത്ത് നിർത്തിയിട്ട ലോറിയിൽ നിന്നും 75,000 രൂപ കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത് ആറ്റിങ്ങൽ സ്വദേശി ബിനു ആലപ്പുഴ സ്വദേശി വിനീത് കുമാർ എന്നിവരണ് പൊലീസ് പിടിയിലായത്. ഇരുവരും സമാനമായ കുറ്റങ്ങൾക്ക് നേരത്തെ ജെയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. 
 
ഒരാൾ പിക് അപ് വാഹനത്തിലും മറ്റൊരാൾ കാറിലുമായി സംസ്ഥാന ദേശീയ ഹൈവേകളിൽ കറങ്ങി നടന്നാണ് മോഷണം നടത്തുന്നത്. ലോറികൾ നിർത്തിയതിനായി പിറകിൽ തന്നെ പിക് പപ്പ് നിർത്തിയിടും എന്നിട്ട് സമാനമായ രീതിയിൽ ചരക്കിറക്കി മടങ്ങുകയാണ് എന്ന് ലോറി ഡ്രൈവറെ പറഞ്ഞു വിശ്വസിപ്പിക്കും. ഇതോടെ കാറിൽ അടുത്തയാൾ കൂടി സ്ഥലത്തെത്തി ലോറിക്ക് മുന്നിൽ കാർ പാർക്ക് ചെയ്യും. പിന്നീട് ലോറിയിൽ നിന്നും ഡ്രൈവർ പുറത്തുപോകുന്ന സമയത്താണ് മോഷണം. 
 
മുല്ലപ്പള്ളിയിൽ മൂന്നു വർഷം മുൻപ് സമാനമായ രീതിയിൽ 3 ലക്ഷം രൂപ കവർന്നതും പിടിയിലായവർ തന്നെയാണ് എന്ന് പൊലീസ് പറയുന്നു. മോഷ്ടിച്ച പണം കൊണ്ട് ഇരുവരും ആഡംഭര ജീവിതമാണ് നയിക്കുന്നത് എന്നും ഒരു കോടിയോളം വിലവരുന്ന വീട് ഇരുവരും പണിതതായും പൊലീസ് പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

വെടിനിർത്തൽ കരാർ വന്ന് മണിക്കൂറുകൾ മാത്രം, തെക്കൻ ലെബനനിൽ വൻ ആക്രമണവുമായി ഇസ്രായേൽ, 5 പേർ കൊല്ലപ്പെട്ടു

ഔദാര്യത്തിന് വേണ്ടിയല്ല പോയത്, ഇനി കാല് പിടിക്കാനില്ല, മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ

2047ന് മുമ്പ് ഇന്ത്യ സിക്കിള്‍ സെല്‍ അനീമിയ നിര്‍മ്മാര്‍ജ്ജനം ചെയ്യും: പ്രസിഡന്റ് മുര്‍മു

യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ്-ഇറാന്‍ കരാര്‍: ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം വര്‍ദ്ധിച്ചു

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കഴിച്ച് നിരവധി പേര്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments