Webdunia - Bharat's app for daily news and videos

Install App

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ വൈസ് പ്രിന്‍‌സിപ്പലും അധ്യാപകനും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (14:26 IST)
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വൈസ് പ്രിന്‍‌സിപ്പലും ക്ലാസ് അധ്യാപകനും ചേര്‍ന്ന് ബലത്സംഗം ചെയ്‌തു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ടോപ്ചഞ്ചിയിലെ സ്‌കൂളിലാണ് സംഭവം. കുട്ടിക്ക് ഒമ്പത് വയസ് മാത്രമാണ് പ്രായം.

ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടി പീഡനത്തിന് ഇരയായത്. ക്ലാസില്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് ക്ലാസ് അധ്യാപകന്‍ കുട്ടിയെ വിശ്രമമുറിയിലെത്തിച്ച് മരുന്ന് മരുന്ന് നല്‍കി. ബോധം നഷ്‌‌ടമായ കുട്ടിയെ ക്ലാസധ്യാപകനും വൈസ് പ്രിന്‍സിപ്പലും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു.

പതിവ് പോലെ കുട്ടി വൈകിട്ട് വീട്ടിലേക്ക് പോകുകയും ചെയ്‌തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടിയുടെ ആരോഗ്യം മോശമായി. ഇതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ സംശയം തോന്നിയ ഡോക്‍ടര്‍ കുട്ടിയുമായി സംസാരിക്കുന്നതിനിടെയാണ് പീഡനവിവരം പുറത്തായത്.

കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ അധ്യാപകര്‍ക്കെതിരെ കേസെടുത്തു. വിശ്രമമുറിയില്‍ വെച്ച് കുട്ടിക്ക് മരുന്ന് നല്‍കിയ നഴ്‌സിന് എതിരെയും കേസെടുത്തു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കത്രാസ് പൊലീസ് കേസെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

അടുത്ത ലേഖനം
Show comments