Webdunia - Bharat's app for daily news and videos

Install App

‘പിരിഞ്ഞിട്ടില്ല, എന്‍റെ അവസാന ശ്വാസം വരെ ദാവൂദ് ഭായ്ക്കൊപ്പം ആയിരിക്കും” - ഛോട്ടാ ഷക്കീല്‍

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (19:41 IST)
ഡി കമ്പനിയില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്ന് അധോലോകനായകന്‍ ഛോട്ടാ ഷക്കീല്‍. താന്‍ ദാവൂദ് ഇബ്രാഹിമുമായി പിരിഞ്ഞെന്ന വാര്‍ത്ത ഛോട്ടാ ഷക്കീല്‍ തള്ളിക്കളഞ്ഞു. 
 
“ഇതെല്ലാം ഊഹാപോഹങ്ങളും അസത്യപ്രചരണങ്ങളുമാണ്. എന്‍റെ അവസാന ശ്വാസം വരെ ഞാന്‍ ഡി കമ്പനിയുടെ ഭാഗമായിരിക്കും” - സീ മീഡിയ റിപ്പോര്‍ട്ടറായ രാകേഷ് ത്രിവേദിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.
 
“ഞാന്‍ എപ്പോഴും ദാവൂദ് ഭായ്ക്കൊപ്പമാണ്” - ഷക്കീല്‍ പറഞ്ഞു. വെളിപ്പെടുത്താനാവാത്ത ഒരു സ്ഥലത്തുനിന്ന് ഛോട്ടാ ഷക്കീല്‍ സീ ലേഖകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
പതിറ്റാണ്ടുകള്‍ നീണ്ട ദാവൂദ് - ഷക്കീല്‍ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്. ദാവൂദിന് പിന്തുണയുമായി ഇനിയും ഷക്കീല്‍ ഉണ്ടായിരിക്കും എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.
 
ദാവൂദ് ഇബ്രാഹിമിന്‍റെ കറാച്ചിയിലെ ആസ്ഥാനമായ ക്ലിഫ്റ്റണ്‍ ഏരിയയില്‍ നിന്ന് ഛോട്ടാ ഷക്കീല്‍ രക്ഷപ്പെട്ടെന്നും ഇരുവരും പിരിഞ്ഞെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത. ഛോട്ടാ ഷക്കീലും ദാവൂദിന്‍റെ അനുജന്‍ അനീസ് ഇബ്രാഹിമും തമ്മിലുള്ള തര്‍ക്കമാണ് വേര്‍പിരിയലില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
 
പതിറ്റാണ്ടുകളായി ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയിലെ രണ്ടാമനാണ് ഛോട്ടാ ഷക്കീല്‍. എന്നാല്‍ ഷക്കീലിന്‍റെ സ്ഥാനം സ്വന്തമാക്കാനായി അനീസ് ശ്രമിക്കുന്നതായും ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഛോട്ടാ ഷക്കീലിന്‍റെ ഭാഗത്തുതന്നെയാണ് ദാവൂദ് ഇബ്രാഹിം നിന്നതെങ്കിലും അഭിപ്രായ വ്യത്യാസം കടുത്തതോടെ ഛോട്ടാ ഷക്കീല്‍ ഇവരെ വിട്ട് അജ്ഞാതമായ മറ്റൊരു പ്രദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങളിലെല്ലാം വാര്‍ത്തകള്‍ വന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments