Webdunia - Bharat's app for daily news and videos

Install App

വിദ്യാർത്ഥിനിയെ വശീകരിച്ചു പീഡിപ്പിച്ച ശേഷം മറ്റൊരാൾക്ക് കാഴ്ച്ച വച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2022 (15:56 IST)
ചെങ്ങന്നൂർ: സ്‌കൂൾ വിദ്യാർത്ഥിനിയെ വശീകരിച്ചു പീഡിപ്പിച്ച ശേഷം മറ്റൊരാൾക്ക് പീഡിപ്പിക്കാൻ പെൺകുട്ടിയെ നൽകിയ സംഭവത്തിൽ രണ്ടു പേരെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കറ്റാനം ഭരണിക്കാവ് വെട്ടിക്കോട് വലിയ കുന്നേൽ വീട്ടിൽ അരുൺ ബാബു എന്ന അനീഷ് (31), ശൂരനാട് വടക്ക് പാറക്കടവ് മേപ്പണയംമുറി മനുഭവനിൽ മന്മോഹൻ (35) എന്നിവരാണ് അറസ്റ്റിലായത്.
 
പ്രതിയായ അരുൺബാബു സമാനമായ മറ്റൊരു കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അടൂർ - കായംകുളം റൂട്ടിൽ ഓടുന്ന രാജാധിരാജ ബസിലെ കണ്ടക്ടറായിരുന്ന അരുൺബാബു പെൺകുട്ടിയെ പ്രേമം നടിച്ചു വശീകരിച്ചു കൂട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു. ഇതിനു ശേഷം ഇയാളുടെ കൂട്ടാളിയായ ടാക്സി ഡ്രൈവർ മന്മോഹനും പെണ്കുകട്ടിയെ കഴിഞ്ഞ ദിവസം പീഡിപ്പിച്ചു.
 
പൊലീസിന് ലഭിച്ച വിവരം അനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും പെൺകുട്ടിയെയും കണ്ടെത്തിയത്. ചെന്നാണൂർ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പോക്സോ കേസുകളിൽ നൂറനാട്, വള്ളിക്കുന്ന് എന്നീ പോലീസ് സ്റ്റേഷനുകളിലെ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അനീഷ്. ഇയാളെ ആനയാറ്റിയിൽ നിന്നും മന്മോഹൻ കുമ്പഴയിൽ നിന്നുമാണ് പിടികൂടിയത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം