Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിപ്പടയെ വേട്ടയാടി പരുക്ക്; രണ്ട് സൂപ്പര്‍താരങ്ങള്‍ ഉടനൊന്നും കളിക്കില്ലെന്ന് റിപ്പോര്‍ട്ട്!

Webdunia
തിങ്കള്‍, 27 മെയ് 2019 (17:44 IST)
ലോകകപ്പ് സ്വപ്‌നം കണ്ട് ഇംഗ്ലണ്ടില്‍ പറന്നിറങ്ങിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും ലഭിച്ച തിരിച്ചടിയും തെറ്റ് തിരുത്താനുള്ള അവസരവുമായിരുന്നു ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരം. ഒരു തോല്‍‌വി കൊണ്ട് എഴുതി തള്ളാവുന്ന ടീമല്ല ഇന്ത്യയുടേത്. ശക്തമായ ബാറ്റിംഗ് നിരയും ബോളിംഗ് നിരയും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ എതിരാളികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല.

ടോപ് ത്രീ ആണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ശക്തി. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി  ഇവരിലൊരാള്‍ക്കെങ്കിലും വന്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മിഡില്‍ ഓര്‍ഡര്‍ കളി കൈകാര്യം ചെയ്യണം. അവിടെയാണ് ഇന്ത്യയുടെ തലവേദന.

ഒരു വര്‍ഷം മുഴുവന്‍ തിരഞ്ഞിട്ടാണ് നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനില്‍ വിജയ് ശങ്കര്‍ മതിയെന്ന് ഉറപ്പിച്ചത്. വന്‍ ഇന്നിംഗ്‌സുകളും പവർഹിറ്റിങ്ങുമെല്ലാം നല്ലതാണെങ്കിലും ഇന്നിംഗ്‌സിനെ നിയന്ത്രിച്ചു നിർത്തും വിധം നങ്കൂരമിട്ടു ബാറ്റ് ചെയ്യാൻ നാലാം നമ്പരില്‍ ഇറങ്ങുന്ന താരത്തിന് കഴിയണം.

എന്നാല്‍, ഇംഗ്ലീഷ് മണ്ണില്‍ പറന്നിറങ്ങിയതിന് പിന്നാലെ താരം പരുക്കിന്റെ പിടിയിലുമായി. നെറ്റ്‌സില്‍ പരിശീലനത്തിനിടെ ഖലീല്‍ അഹമ്മദിന്‍റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വലതു കൈയ്‌ക്ക് പരുക്കേൽക്കുകയായിരുന്നു. വിജയ് ഉടന്‍ പരിശീലനം അവസാനിപ്പിച്ച് മടങ്ങിയെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

വിജയ്‌ക്ക് കളിക്കാന്‍ കഴിയാതെ വന്നതോടെ ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ കെഎല്‍ രാഹുലാണ് നാലാം നമ്പറില്‍ ഇറങ്ങിയത്. എന്നാല്‍, 14 മിനിറ്റോളം ക്രീസില്‍ തുടര്‍ന്ന രാഹുല്‍ പത്ത് പന്തില്‍ ആറ് റണ്‍സെടുത്ത് ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കി മടങ്ങിയതോടെ നാലാം നമ്പര്‍ തീരാത്ത തലവേദനയായി.

ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിലും വിജയ് ശങ്കര്‍ ഉണ്ടാകില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഐപിഎല്‍ മത്സരത്തിനിടെ പരുക്കേറ്റ കേദാര്‍ ജാദവും ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിക്കില്ല.
ഇരുവരും ഈ മത്സരത്തിനുമുമ്പ് പൂര്‍ണമായും ഫിറ്റാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയുടെ പരുക്ക് സാരമുള്ളതാണെന്നാണ് സൂചന.

സന്നാഹത്തില്‍ അര്‍ധസെഞ്ചുറിയോടെ രവീന്ദ്ര ജഡേജ രണ്ടാം ഓള്‍റൗണ്ടറുടെ സ്ഥാനത്തിനായി അവകാശമുന്നയിച്ചത് കേദാര്‍ ജാദവിന് തിരിച്ചടിയാണ്. ഇതോടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ആരെ ഇറക്കുമെന്ന കാര്യത്തില്‍ കോഹ്‌ലി തീരുമാനമെടുക്കേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

ഇന്ത്യയുടെ രവി "ചന്ദ്രനും, ഇന്ദ്രനും": വിരമിച്ചാൽ മാത്രമെ 2 പേരുടെയും മൂല്യമറിയു എന്ന് ദിനേഷ് കാർത്തിക്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments