Webdunia - Bharat's app for daily news and videos

Install App

വാരിയെല്ല് തകര്‍ത്ത തീയുണ്ട, ഒന്നു ചുമയ്ക്കാന്‍ പോലും ബുദ്ധിമുട്ടിയ രണ്ട് മാസം; മനസ് തുറന്ന് സച്ചിന്‍

Webdunia
തിങ്കള്‍, 17 മെയ് 2021 (15:17 IST)
24 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേരിട്ട ബൗളര്‍മാരെല്ലാം ലോകോത്തര മികവ് പുലര്‍ത്തിയവരാണ്. എങ്കിലും അവരുടെ പന്തുകളെയെല്ലാം വളരെ സൗമ്യമായി അതിര്‍ത്തി കടത്തിയിരുന്ന താരമായിരുന്നു സച്ചിന്‍. ഏത് തീയുണ്ടയെയും പ്രതിരോധിക്കാനുള്ള അസാമാന്യകരുത്ത് സച്ചിന്റെ ബാറ്റിനുണ്ടായിരുന്നു. എന്നാല്‍, ചിലപ്പോഴൊക്കെ ബൗളര്‍മാരുടെ പ്രതികാരത്തിനു ഇരയായിട്ടുണ്ട് സച്ചിന്‍. ക്രിക്കറ്റ് കരിയറില്‍ താന്‍ ഏറെ വേദന അനുഭവിച്ച് ഒരു നിമിഷത്തെ കുറിച്ച് ഓര്‍ക്കുകയാണ് സച്ചിന്‍ ഇപ്പോള്‍. 
 
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കുന്തമുനയായിരുന്നു ഒരുകാലത്ത് ശുഐബ് അക്തര്‍. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്നാണ് അക്തര്‍ അറിയപ്പെട്ടിരുന്നത്. അക്തറിന്റെ വേഗമേറിയ പന്തുകള്‍ പല ബാറ്റ്‌സ്മാന്‍മാരെയും വെള്ളം കുടിപ്പിച്ചിട്ടുണ്ട്. അക്തറിന്റെ പന്തില്‍ തനിക്കേറ്റ പരുക്കിനെ കുറിച്ചും സഹിച്ച വേദനയെ കുറിച്ചും മനസ് തുറക്കുകയാണ് സച്ചിന്‍. 
 
2007 ല്‍ പാക്കിസ്ഥാന്റെ ഇന്ത്യന്‍ പര്യടനം നടക്കുകയാണ്. ഏകദിന മത്സരത്തിനിടെ അക്തറിന്റെ തീയുണ്ട സച്ചിന്റെ വാരിയെല്ലില്‍ കൊണ്ടു. സഹിക്കാനാവാത്ത വേദനയാണ് ആ പന്ത് സച്ചിന് സമ്മാനിച്ചത്. എന്നാല്‍, ഈ വേദനയും സഹിച്ച് സച്ചിന്‍ പാക്കിസ്ഥാനെതിരായ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അതിനുശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിനും കളിച്ചു. 
 
'ആ പന്ത് വാരിയെല്ലില്‍ കൊണ്ടതിനു ശേഷം വലിയ വേദനയുണ്ടായിരുന്നു. ഒന്നര, രണ്ട് മാസത്തോളം എനിക്ക് ചുമയ്ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഉറക്കം നഷ്ടപ്പെട്ടു. പക്ഷേ, ഞാന്‍ കളി തുടര്‍ന്നു. പാക്കിസ്ഥാനെതിരായ പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിച്ചു. അതിനുശേഷം ഈ വേദനയുംവച്ച് ഓസ്‌ട്രേലിയയിലേക്ക് പോയി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ കൈ ഞെരമ്പില്‍ പരുക്കേറ്റു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഫുള്‍ ബോഡി ചെക്കപ്പ് നടത്തി. അപ്പോഴാണ് വാരിയെല്ലിന് ഗുരുതര പരുക്കുണ്ടെന്ന കാര്യം ഞാന്‍ അറിയുന്നത്. ഞെരമ്പിനേറ്റ പരുക്കിനെ കുറിച്ച് മാത്രമായിരുന്നു എനിക്ക് ആ സമയത്ത് ആശങ്ക. അതുകൊണ്ട് വാരിയെല്ലിനെ കുറിച്ച് ഞാന്‍ ഡോക്ടറോട് ചോദിച്ചില്ല. വാരിയെല്ലിനു ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നും ചിലപ്പോള്‍ ഒടിവ് തന്നെ സംഭവിച്ചേനെ എന്നും ഡോക്ടറാണ് ഇങ്ങോട്ട് പറഞ്ഞത്. ഏകദേശം രണ്ട് മാസത്തോളമാണ് ഞാന്‍ വേദന സഹിച്ചത്,'സച്ചിന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments