Webdunia - Bharat's app for daily news and videos

Install App

കീപ്പറായി കെ എൽ രാഹുൽ മതി, സഞ്ജുവിന് പുറത്തേക്കുള്ള വഴി തുറന്നത് രോഹിത്തെന്ന് റിപ്പോർട്ട്

Webdunia
വ്യാഴം, 29 ഡിസം‌ബര്‍ 2022 (12:06 IST)
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ പുറത്താക്കിയതിൽ നിർണായകമായത് നായകൻ രോഹിത് ശർമയുടെ ഇടപെടലെന്ന് റിപ്പോർട്ട്. ഏകദിന ടീമിൽ സഞ്ജുവിനെ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്ന നിലപാടാണ് രോഹിത് സ്വീകരിച്ചത്.
 
ഇഷാൻ കിഷനൊപ്പം കെ എൽ രാഹുലിനെ കീപ്പറായി പരിഗണിക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചത് രോഹിത് ശർമയാണെന്നും രോഹിത് തന്നെ ഇത് സെലക്ടർമാരെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടി20യ്ക്ക് പുറമെ ഏകദിനത്തിലും സഞ്ജുവിനെ നിലനിർത്താനായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.
 
എന്നാൽ കെ എൽ രാഹുലിനെ ഉൾപ്പെടുത്തണമെന്ന് രോഹിത് ശർമ ശാഠ്യം പിടിക്കുകയായിരുന്നു. ഇതോടെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റി രാഹുലിനെ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ലോകകപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഏകദിനത്തിൽ സഞ്ജുവിൻ്റെ സാധ്യതകളെ ഈ നീക്കം ഇല്ലാതാക്കുമെന്നാണ് സൂചന.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments