Webdunia - Bharat's app for daily news and videos

Install App

നാല് വിക്കറ്റുകൾ, സ്മിത്തിനെ പുറത്താക്കിയ കിടിലൻ ത്രോ, രണ്ടാം ദിനത്തിൽ താരമായി ജഡേജ

Webdunia
വെള്ളി, 8 ജനുവരി 2021 (12:04 IST)
ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ താരമായി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് 338 റൺസിന് അവസാനിച്ചപ്പോൾ മത്സരത്തിൽ നാലു വിക്കറ്റുകൾ നേടിയത് രവീന്ദ്ര ജഡേജയാണ്.
 
മത്സരത്തിൽ 18 ഓവറിൽ 62 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റാണ് ജഡേജ വീഴ്‌ത്തിയത്. ഇതോടൊപ്പം ഓസീസ് ബാറ്റിങ്ങിൽ നങ്കൂരമിട്ട സ്റ്റീവ് സ്മിത്തിനെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാക്കി പുറത്താക്കാനും ജഡേജയ്‌ക്ക് സാധിച്ചു. രണ്ടാം ദിനത്തിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ മാര്‍നസ് ലബുഷെയ്ന്‍ - സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട് പൊളിച്ച് വിക്കറ്റ് വേട്ട തുടങ്ങിവെച്ചതും ജഡേജ തന്നെ. 
91 റൺസെടുത്ത ലബുഷെയ്‌നിനെ പവലിയനിലേക്കെത്തിച്ച ജഡേജ പിന്നാലെ മാത്യൂ വെയ്‌ഡിനെയും പുറത്താക്കി. പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരാണ് ജഡേജയുടെ പന്തിന് ഇരയായ മറ്റുള്ളവർ.
 
മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ തകർത്തടിച്ച് സ്കോർ ഉയർത്താൻ ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ത്രോയാണ് മത്സരത്തിൽ ജഡേജയ്‌ക്ക് വലിയ കയ്യടികൾ നേടികൊടുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

അടുത്ത ലേഖനം
Show comments