Webdunia - Bharat's app for daily news and videos

Install App

Oval Test: കണക്കുകളെല്ലാം ഇന്ത്യക്ക് എതിര് ! ഇപ്പോഴേ തോല്‍വി സമ്മതിച്ച് ആരാധകര്‍; ഇനി അത്ഭുതങ്ങള്‍ നടക്കണം

ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടിയിട്ടുണ്ട്

Webdunia
ശനി, 10 ജൂണ്‍ 2023 (08:44 IST)
Oval Test: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഇനി രണ്ട് ദിവസം കൂടിയാണ് കളി ശേഷിക്കുന്നത്. നിലവിലെ അവസ്ഥ പരിഗണിക്കുമ്പോള്‍ 75 ശതമാനവും വിജയിച്ചാണ് ഓസ്‌ട്രേലിയ നില്‍ക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ നേടിയ കൂറ്റന്‍ സ്‌കോര്‍ ഓസ്‌ട്രേലിയയ്ക്ക് വലിയ മുന്‍തൂക്കം നല്‍കുന്നു. 173 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായാണ് ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നത്. 
 
ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടിയിട്ടുണ്ട്. മര്‍നസ് ലബുഷാനെ (118 പന്തില്‍ 41), കാമറൂണ്‍ ഗ്രീന്‍ (27 പന്തില്‍ ഏഴ്) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. നിലവില്‍ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് ലീഡ് 296 റണ്‍സാണ്. ആറ് വിക്കറ്റുകള്‍ കൂടി ശേഷിക്കെ രണ്ടാം ഇന്നിങ്‌സ് ലീഡ് 400 എത്തിക്കാമെന്നാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. 
 
രണ്ടാം ഇന്നിങ്‌സില്‍ ഒരു ടീം പോലും ഇതുവരെ ഓവലില്‍ 300 ല്‍ കൂടുതല്‍ റണ്‍സ് ചേസ് ചെയ്തു വിജയിച്ചിട്ടില്ല. ഓവലില്‍ രണ്ടാം ഇന്നിങ്‌സില്‍ ചേസ് ചെയ്തു വിജയിച്ച ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 263 റണ്‍സാണ്. അതും 1902 ല്‍ ! ഓസ്‌ട്രേലിയയ്ക്ക് ഇപ്പോള്‍ തന്നെ രണ്ടാം ഇന്നിങ്‌സില്‍ 196 റണ്‍സിന്റെ ലീഡ് ഉണ്ട്. ഇന്ത്യ ഈ ടെസ്റ്റില്‍ ചേസ് ചെയ്ത് വിജയിച്ചാല്‍ അത് ചരിത്രമാകും. 
 
1902 ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇംഗ്ലണ്ട് 263 റണ്‍സ് ചേസ് ചെയ്ത് വിജയിച്ചിട്ടുള്ളത്. 1963 ല്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ 253 റണ്‍സ് ചേസ് ചെയ്തു വിജയിച്ച വെസ്റ്റ് ഇന്‍ഡീസാണ് രണ്ടാം സ്ഥാനത്ത്. രണ്ടായിരത്തിനു ശേഷം ഓവലില്‍ രണ്ടാം ഇന്നിങ്‌സില്‍ ചേസ് ചെയ്തു വിജയിച്ചിട്ടുള്ളത് രണ്ട് ടീമുകള്‍ മാത്രം, ഇംഗ്ലണ്ടും പാക്കിസ്ഥാനും. 2008 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട് 197 റണ്‍സ് ചേസ് ചെയ്തു വിജയിച്ചിട്ടുണ്ട്. 2010 ല്‍ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ 148 റണ്‍സ് അവസാന ഇന്നിങ്‌സില്‍ ചേസ് ചെയ്തു വിജയിച്ചിട്ടുണ്ട്. അതായത് ഓവലിലെ കണക്കുകള്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് വന്‍ നിരാശയാണ് സമ്മാനിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

അടുത്ത ലേഖനം
Show comments