Webdunia - Bharat's app for daily news and videos

Install App

ഗംഭീറിന്റെയും അഗാര്‍ക്കറിന്റെയും നിര്‍ബന്ധം ഫലം കണ്ടു, തിരിച്ചുവരവില്‍ ഇഷാന്‍ കിഷന് ഗംഭീര സെഞ്ചുറി

അഭിറാം മനോഹർ
വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (17:18 IST)
പരിക്കില്‍ നിന്നും മോചിതനായി ദുലീപ് ട്രോഫിയില്‍ തിരിച്ചെത്തിയ ഇഷാന്‍ കിഷന് സെഞ്ചുറി. നേരത്തെ ഇന്ത്യ ഡി ടീമിലായിരുന്നു ഇഷാന്‍ കിഷന്‍ സ്ഥാനം നേടിയതെങ്കിലും പരിക്കിനെ തുടര്‍ന്ന് താരം ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇഷാന് പകരം മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യന്‍ ഡി ടീമില്‍ ഇടം നേടിയത്.
 
 ദുലീപ് ട്രോഫി രണ്ടാം ഘട്ടത്തില്‍ പരിക്ക് മാറിയ ഇഷാന്‍ കിഷനെ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീറും ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറും സമ്മര്‍ദ്ദം ചെലുത്തിയാണ് ഇന്ത്യന്‍ സി ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ബിക്കെതിരായ ദുലീപ് ട്രോഫി മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയിരിക്കുകയാണ് താരം. 126 പന്തില്‍ 111 റണ്‍സ് നേടിയ ഇഷാന്‍ പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സി ഇഷാന്റെ ബാറ്റിംഗ് കരുത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെന്ന നിലയിലാണ്. 15 റണ്‍സുമായി നായകന്‍ റുതുരാജ് ഗെയ്ക്ക്വാദും 73 റണ്‍സുമായി ബാബ അപരാജിതുമാണ് ക്രീസില്‍. 43 റണ്‍സെടുത്ത സായ് സുദര്‍ശന്‍, 40 റണ്‍സെടുത്ത രജത് പാടീധാര്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
 
 രണ്ടിന് 97 എന്ന നിലയില്‍ നില്‍ക്കെ ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ബാബ അപരാജിതിനൊപ്പം 189 റണ്‍സ് കൂട്ടുക്കെട്ട് സ്വന്തമാക്കിയതിന് ശേഷമാണ് മടങ്ങിയത്. 3 സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്ങ്‌സ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

അടുത്ത ലേഖനം
Show comments