Webdunia - Bharat's app for daily news and videos

Install App

ഇൻഡോറിൽ ഇന്ത്യൻ പേസ് താണ്ഡവം. നാണംകെട്ട് ബംഗ്ലാദേശ് ബാറ്റിങ് നിര

അഭിറാം മനോഹർ
വ്യാഴം, 14 നവം‌ബര്‍ 2019 (15:54 IST)
ഇന്ത്യക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരത്തിന് ഇറങ്ങുമ്പോൾ ഒരു വിജയത്തിൽ കുറഞ്ഞ യാതൊന്നും ബംഗ്ലാദേശ് നിര പ്രതീക്ഷിച്ചുകാണില്ല . ഷാകിബ് അൽ ഹസന്റെ അസാന്നിധ്യം ബംഗ്ലാ കടുവകളുടെ കരുത്ത് കുറക്കുന്നുണ്ടെങ്കിൽ കൂടിയും മുഷ്ഫിഖുർ റഹീമും, മുഹമ്മദുള്ളയും,മിഥുനും അടങ്ങുന്ന ബാറ്റിങ് നിര ഒരു പോരാട്ടമെങ്കിലും കാഴ്ചവെക്കാൻ ഒരുങ്ങിയാണ് ഇന്ത്യക്കെതിരെ ഇന്ന് മത്സരിക്കാൻ ഇറങ്ങിയത്. എന്നാൽ ബംഗ്ലാദേശ് പ്രതീക്ഷകളെ മൊത്തം എറിഞ്ഞുടക്കുന്ന കാഴ്ചയായിരുന്നു ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം എടുത്തുവെച്ചിരുന്നത്. വെറും 150 റൺസിനാണ് ഇൻഡോറിൽ ബംഗ്ലാദേശ് ബാറ്റിങ് നിര ഇന്ത്യൻ പേസ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞത്. 
 
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് തീരുമാനം തുടക്കത്തിൽ തന്നെ തെറ്റെന്ന്  തെളിയിച്ചുകൊണ്ടാണ് ഇന്ത്യ പേസ് ആക്രമണം ആരംഭിച്ചത്. വെറും 31റൺസ് എടുക്കുന്നതിനിടയിൽ തന്നെ ബംഗ്ലാദേശിന്റെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരെ ഇന്ത്യൻ പേസ് ബൗളിങ് നിര കൂടാരം കയറ്റി. മുഹമ്മദ് ഷമി,ഉമേഷ് യാദവ്,ഇഷാന്ത് എന്നിവർ ഓരോ വിക്കറ്റുകൾ നേടി. 
 
തുടർന്ന് മുഹമ്മദ് മുഷ്ഫിഖര്‍ റഹീം (43), മൊമിനുള്‍ ഹഖ് (37) എന്നിവരിലൂടെ ബംഗ്ലാദേശ് മത്സരം തിരിച്ചുപിടിക്കാൻ ശ്രമിച്ചുവെങ്കിലും സ്കോർ 99ൽ നിൽക്കെ മൊമിനുള്‍ ഹഖിനെ പുറതാക്കികൊണ്ട് അശ്വിൻ ഇന്ത്യക്ക് ആവശ്യമായ ബ്രേക്ക് നൽകി. 
അപകടകാരിയായ മുഹമ്മദുള്ളയേയും തൊട്ടടുത്ത വിക്കറ്റിൽ അശ്വിൻ പവലിയനിലേക്ക് അയച്ചതോട് കൂടി മത്സരം ഇന്ത്യയുടെ കയ്യിലായി. 
 
എങ്കിലും ക്രീസിൽ നിലയുറപ്പിച്ച മുഷ്ഫിഖര്‍ റഹീം ഒരറ്റത്ത് ഇന്നിങ്സ് കെട്ടിപ്പടുക്കാൻ ശ്രമം നടത്തി. എന്നാൽ 43 റൺസെടുത്ത റഹീമിനെ പുറത്താക്കികൊണ്ട് മുഹമ്മദ് ഷമിയാണ് ബംഗ്ലാദേശ് സ്കോർ ഉയരുന്നതിനുള്ള അവസാന സാധ്യതയും ഇല്ലതെയാക്കിയത്. ആറാമനായി മുഷ്ഫിഖര്‍ റഹീം പുറത്താകുമ്പോൾ ബംഗ്ലാദേശ് 140 റൺസാണ് എടുത്തിരുന്നത്. ഇതിൽ നിന്നും 10 റൺസ് കൂട്ടിച്ചേർക്കാൻ മാത്രമേ  തുടർന്നെത്തിയവർക്ക് സാധിച്ചുള്ളു. ഏഴാമനായി ഇറങ്ങിയ മെഹ്ദി ഹസനെ ഷമി തന്നെ പൂജ്യത്തിന് പുറത്താക്കിയപ്പോൾ വാലറ്റക്കാരെ ഇഷാന്ത് ശർമയും ഉമേഷും കൂടി പുറത്താക്കി ബാക്കി ചടങ്ങ് കൂടി പൂർത്തിയാക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments