Webdunia - Bharat's app for daily news and videos

Install App

മെല്‍‌ബണില്‍ ആര്‍ക്കാണ് ആ‍ധിപത്യം ?; കോഹ്‌ലിയുടെ ലക്ഷ്യം ഇങ്ങനെ - ഓസീസിന് വന്‍ തിരിച്ചടി

മെല്‍‌ബണില്‍ ആര്‍ക്കാണ് ആ‍ധിപത്യം ?; കോഹ്‌ലിയുടെ ലക്ഷ്യം ഇങ്ങനെ - ഓസീസിന് വന്‍ തിരിച്ചടി

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (15:22 IST)
ബോക്‍സിംഗ് ഡേ ടെസ്‌റ്റില്‍ ഇന്ത്യക്ക് നിരാശപ്പെടേണ്ടി വരുമോ ?, മെല്‍‌ബണിലെ മൂന്നാം ദിവസം വിരാട് കോഹ്‌ലിക്ക് സന്തോഷവും സമ്മര്‍ദ്ദവും പകരുന്നതായിരുന്നു. ആതിഥേയരെ ഒന്നാം ഇന്നിംഗ്‌സില്‍ 151 റൺസിന് മടക്കി 292 റൺസിന്റെ ലീഡുമാ‍യി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യ വന്‍ തകര്‍ച്ചയാണ് നേരിട്ടത്.

അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ പതറുകയാണെങ്കിലും ഇതുവരെ 346 റണ്‍സിന്റെ ലീഡ് ഇന്ത്യക്ക് സ്വന്തമായുണ്ട്. 450 റണ്‍സ് ലീഡാകും കോഹ്‌ലിയുടെ മനസിലുള്ളത്. ക്രീസിലുള്ള മായങ്ക് അഗർവാള്‍ -
ഋഷഭ് പന്ത് സഖ്യം നാലാം ദിവസം എത്ര നേരം ക്രീസില്‍ നില്‍ക്കുമെന്നതിന്റെ ആശ്രയിച്ചിരിക്കും വിരാടിന്റെ കണക്ക് കൂട്ടലുകള്‍.

ആദ്യ സെഷനില്‍ തുടക്കത്തില്‍ തന്നെ പന്ത് - മയാങ്ക് ജോഡി പുറത്തായാല്‍ ലീഡ് 400 കടക്കാനുള്ള സാധ്യത കുറവാണ്. പിച്ച് പേസിനെ അകമഴിഞ്ഞ് തുണയ്‌ക്കാന്‍ തുടങ്ങിയതാണ് ഇതിനു കാരണം. 400ന് അടുത്തുള്ള ലീഡ് സുരക്ഷിതമാണെന്നു വേണം കരുതാന്‍. എന്നാല്‍, സ്വന്തം നാട്ടിലെ ആനുകൂല്യം ഓസീസ് മുതലെടുത്താന്‍ മെല്‍ബണില്‍ ഇന്ത്യക്ക് തിരിച്ചടിയാകും ഫലം.

ജസ്പ്രീത് ബുമ്രയുടെ അതേ മാതൃകയില്‍ പാറ്റ് കമ്മിന്‍സും ആഞ്ഞടിച്ചതാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് തകരാന്‍ കാരണമായത്. ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ പിച്ചില്‍ നിന്നും ലഭിച്ച ആനുകൂല്യം വീണ്ടും ലഭിക്കുകയും ബുമ്ര തിളങ്ങുകയും ചെയ്‌താല്‍ ഇന്ത്യക്കാകും ഈ ടെസ്‌റ്റ്.

ക്രിക്കറ്റ് നിരീക്ഷകരുടെ അഭിപ്രായത്തില്‍ മെല്‍‌ബണിലെ ഈ പിച്ചില്‍ 400 റണ്‍സിന്റെ ലീഡ് ഭദ്രമാണ്. ഈ പിച്ചില്‍ നാലും അഞ്ചും ദിവസങ്ങളില്‍ സ്‌കോര്‍ പിന്തുടരുക ബുദ്ധിമുട്ടുമാണ്. സമനിലയ്‌ക്കു വേണ്ടി പ്രതിരോധത്തിലൂന്നി കളിച്ചാല്‍ വിക്കറ്റ് നഷ്‌ടമാകും. അവിശ്വസനീയമായ കൂട്ട് കെട്ടുകള്‍ക്ക് മാത്രമേ മത്സരം ഇന്ത്യയില്‍ നിന്നും അകറ്റാന്‍ സാധിക്കൂ. അങ്ങനെ സംഭവിച്ചാല്‍ അത് ടെസ്‌റ്റ് ക്രിക്കറ്റിന്റെ സൌന്തര്യമാകും.

ബുമ്രയില്‍ നിന്ന് പ്രതീക്ഷിക്കുന്ന അതേ റിസള്‍ട്ടാണ് ജഡേജയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് മുന്‍‌നിരയുടെ നീക്കങ്ങള്‍ പൊളിക്കാന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ക്ക് സാധിച്ചിരുന്നു. ഈ സാചര്യങ്ങളില്‍ ടെസ്‌റ്റിന്റെ അവസാന രണ്ട് ദിവസങ്ങളില്‍ ബോളര്‍മാരാകും മത്സരഫലം നിര്‍ണയിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments