Webdunia - Bharat's app for daily news and videos

Install App

ആ ഒരൊറ്റ കാര്യം മറ്റുള്ളവരിൽ നിന്നും അവനെ വ്യത്യസ്തനാക്കി, ഇന്ത്യൻ ടീമിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് ഗാരി കേസ്റ്റൻ

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2023 (20:19 IST)
ഇന്ത്യൻ ക്രിക്കറ്റ് താരമല്ലെങ്കിൽ കൂടി ഇന്ത്യൻ ടീമിൻ്റെ ഭാഗമായാണ് ഇന്ത്യക്കാർ ദക്ഷിണാഫ്രിക്കൻ താരമായ ഗാരി കേസ്റ്റനെ കാണുന്നത്. 2007 ഏപ്രിലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റ ഗാരി കേസ്റ്റനാണ് നീണ്ട 29 കൊല്ലകാലത്തെ കാത്തിരിപ്പിന് അവസാനമായി ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പ് കിരീടം കൊണ്ടുവരുന്നതിൽ ചുക്കാൻ പിടിച്ചത്.
 
2007 ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നിർണായകമായ കാലഘട്ടമായിരുന്നു. 2007ലെ ഏകദിന ലോകകപ്പ് തോൽവിയ്ക്ക് ശേഷം ടീമാകെ ഉടച്ചുവാർത്തപ്പോൾ ഗാരി കേസ്റ്റനും മഹേന്ദ്രസിംഗ് ധോനിയുമായിരുന്നു പട നയിക്കാൻ വിധിക്കപ്പെട്ടത്. നായകനെന്ന നിലയിൽ ധോനിയുടെ വളർച്ച കേസ്റ്റൻ പരിശീലകനായിരിക്കെയായിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ടീമിനൊപ്പമുള്ള തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കേസ്റ്റൻ.
 
എന്തുകൊണ്ടാണ് ധോനി മറ്റ് ഇന്ത്യൻ കളിക്കാരിൽ നിന്നും വ്യത്യസ്തനായിരിന്നത് എന്നാണ് കേസ്റ്റൻ വിവരിക്കുന്നത്. ആദം കോളിൻസുമായുള്ള ഒരു ക്രിക്കറ്റ് പോഡ്കാസ്റ്റിനിടെയാണ് കേസ്റ്റൻ മനസ് തുറന്നത്. ഞാൻ ഇന്ത്യൻ പരിശീലകനായി സ്ഥാനമേൽക്കുമ്പോൾ പ്രധാനപേടി ഇന്ത്യയുടെ സൂപ്പർ സ്റ്റാർ സമ്പ്രദായത്തെ പറ്റിയായിരുന്നു.
 
ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ ചുമതല എന്തെന്ന് മറന്ന് വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു പ്രശ്നം. ഏതൊരു കോച്ചും ടീമിന് വേണ്ടി കളിക്കുന്ന ഒരു കൂട്ടം കളിക്കാരുടെ സംഘത്തെയാണ് ആഗ്രഹിക്കുക. ഇന്ത്യൻ ടീമിൽ ഒരുപാട് സൂപ്പർ താരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കൂട്ടത്തിൽ നായകനെന്ന നിലയിൽ ടീമിന് നല്ലതെന്താണോ അത് മനസിലാക്കാനുള്ള കഴിവ് ധോനിക്കുണ്ടായിരുന്നു.
 
വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിനായി കിരീടങ്ങൾ നേടുക എന്നതിലാണ് ധോനി ശ്രദ്ധ വെച്ചത്. പല താരങ്ങളെയും ഈ ഒരു അവസ്ഥയിലേക്ക് എത്തിക്കാൻ ധോനിക്ക് സാധിചു. സച്ചിൻ പോലും ഈ സമയത്ത് ക്രിക്കറ്റ് ആസ്വദിച്ചാണ് കളിച്ചിരുന്നത്. കോച്ച്- ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച ബന്ധമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാനും ഈ സമയത്ത് ഞങ്ങൾക്ക് സാധിച്ചു. ഗാരി കേസ്റ്റൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments