Webdunia - Bharat's app for daily news and videos

Install App

ധോനി മാത്രം സന്ദേശമയച്ചു: കോലിയുടെ വെളിപ്പെടുത്തലിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ബിസിസിഐ

Webdunia
തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (17:35 IST)
ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ തനിക്ക് മുൻ നായകൻ എം എസ് ധോനി മാത്രമാണ് സന്ദേശമയച്ചതെന്ന് വിരാട് കോലിയുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി ബിസിസിഐ. വിരാട് കോലിക്ക് ടീം അംഗങ്ങളുടെയും ബിസിസിഐയുടെയും അടക്കം എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നുവെന്നും താരത്തിൻ്റെ പ്രസ്ഥാവന ശരിയല്ലെന്നും ബിസിസിഐ ഉദ്യോഗസ്ഥാൻ ഇൻസൈഡ് സ്പോർട്സിനോട് പറഞ്ഞു.
 
കോലിക്ക് പഴയ ഊര്‍ജ്ജത്തോടെ തിരിച്ചെത്താന്‍ ഇടക്കിടെ ആവശ്യമായ വിശ്രമം നല്‍കിയിരുന്നു. ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ ബിസിസിഐ ഉള്‍പ്പെടെ എല്ലാവരും സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആശംസ അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എന്താണ് കോലി പറയുന്നത് എന്ന് എനിക്കറിയില്ല. ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.
 
കോലിയോട് ബിസിസിഐയിലെ ആർക്കും തന്നെ വിരോധമില്ല. ഇന്ത്യയുടെ മൂന്ന് ഫോർമാറ്റുകളിലെയും പ്രധാന കളിക്കാരനാണ് കോലി. ശരിയായ സമയത്ത് തന്നെ കോലി ഫോമിലേക്ക് മടങ്ങിയെത്തിയെന്നും മികച്ച ഫോം തുടരാൻ കോലിക്ക് എല്ലാ ആശംസകളും നൽകുന്നുവെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

അടുത്ത ലേഖനം
Show comments