Webdunia - Bharat's app for daily news and videos

Install App

2022 സീസൺ മുതൽ ഐപിഎല്ലിൽ പത്ത് ടീമുകൾ, തീരുമാനം ബിസിസിഐ വാർഷികയോഗത്തിൽ

Webdunia
വ്യാഴം, 24 ഡിസം‌ബര്‍ 2020 (17:19 IST)
ഐപിഎല്ലിൽ പുതുതായി രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്താൻ ബിസിസിഐ വാർഷിക പൊതുയോഗത്തിൽ തീരുമാനം. എന്നാൽ അടുത്ത സീസൺ മുതൽ ഈ മാറ്റം നടപ്പിൽ വരില്ല. 2022 മുതലായിരിക്കും രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്തി ഐപിഎൽ വിപുലപ്പെടുത്തുന്നത്.
 
മാർച്ച്- മെയ് മാസങ്ങളിലാണ് അടുത്ത ഐപിഎൽ സീസൺ നടക്കുന്നത്. പുതിയ ടീമുകളെ ഇതിന് മുൻപ് ഉൾപ്പെടുത്തുകയാണെങ്കിൽ സീസണിന് മുൻപ് പുതിയ ടീമുകള്‍ക്കായി അപേക്ഷ ക്ഷണിക്കാനും കളിക്കാരുടെ ലേലം ഉറപ്പാക്കാനും ടീമുകള്‍ക്ക് തയാറെടുപ്പിനും വേണ്ടത്ര സമയം ലഭിക്കില്ല. ഇതോടെയാണ് തീരുമാനം 2022ലെ സീസണിലേക്ക് മാറ്റിവെച്ചത്.ഇതോടെ ഇത്തവണ പൂര്‍ണ താരലേലം ഉണ്ടാകില്ലെന്നും ഉറപ്പായി.
 
2028ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമായി ഉള്‍പ്പെടുത്താനുള്ള ഐസിസി നീക്കത്തിന് പിന്തുണ നൽകാനും യോഗത്തിൽ തീരുമാനമായി. ഐസിസി ബോര്‍ഡില്‍ ഡയറക്ടറായി തുടരാന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്ക് യോഗം അനുമതി നല്‍കുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ഗുസ്തി സൂപ്പർ ലീഗ് പ്രഖ്യാപിച്ച് സാക്ഷി മാലിക്കും ഗീത ഫോഗട്ടും, അംഗീകരിക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അടുത്ത ലേഖനം
Show comments