Webdunia - Bharat's app for daily news and videos

Install App

Ashes 1st Test, Australia vs England: ഒന്നാം ഇന്നിങ്‌സിലെ ഡിക്ലറേഷന്‍ പണിയായി; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ത്രസിപ്പിക്കുന്ന ജയം, ഇംഗ്ലണ്ടിന് നിരാശ

അഞ്ചാം ദിനം അവസാനത്തോട് അടുക്കുമ്പോള്‍ 227 ന് ഓസ്‌ട്രേലിയയുടെ എട്ട് വിക്കറ്റുകളും വീഴ്ത്തി കളി തങ്ങള്‍ക്ക് അനുകൂലമാക്കിയതാണ് ഇംഗ്ലണ്ട്

Webdunia
ചൊവ്വ, 20 ജൂണ്‍ 2023 (23:56 IST)
Australia vs England, Ashes Test Live Updates: ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിന് ആവേശകരമായ അന്ത്യം. അഞ്ചാം ദിനം ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ 174 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയം കണ്ടു. 281 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് നേടിയിരുന്നു. അഞ്ചാം ദിനം ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞപ്പോള്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ വാലറ്റത്തെ ചെറുത്ത് നില്‍പ്പിനെ ഭേദിക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഒന്നാം ഇന്നിങ്‌സില്‍ ആദ്യ ദിനം പൂര്‍ത്തിയാകും മുന്‍പ് ഡിക്ലയര്‍ ചെയ്തതിനെ ഇംഗ്ലണ്ട് ടീം ഇപ്പോള്‍ ശപിക്കുന്നുണ്ടാകും. 
 
അഞ്ചാം ദിനം അവസാനത്തോട് അടുക്കുമ്പോള്‍ 227 ന് ഓസ്‌ട്രേലിയയുടെ എട്ട് വിക്കറ്റുകളും വീഴ്ത്തി കളി തങ്ങള്‍ക്ക് അനുകൂലമാക്കിയതാണ് ഇംഗ്ലണ്ട്. എന്നാല്‍ കമ്മിന്‍സ് 73 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 44 റണ്‍സുമായി പുറത്താകാതെ നിന്നതോടെ ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു. നഥാന്‍ ലിയോണ്‍ 28 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. 197 പന്തില്‍ 65 റണ്‍സ് നേടിയ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 36 റണ്‍സ് നേടി. 
 
ഒന്നാം ഇന്നിങ്സില്‍ ഏഴ് റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 273 ല്‍ അവസാനിക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് നിരയില്‍ ആര്‍ക്കും അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചില്ല. ഒന്നാം ഇന്നിങ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് ആയി നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടീം ടോട്ടലില്‍ 50 റണ്‍സ് കൂടി ചേര്‍ത്തതിനു ശേഷമായിരുന്നു ഈ ഡിക്ലറേഷന്‍ എങ്കില്‍ മത്സരത്തിന്റെ വിധി തന്നെ മാറിയേനെ. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 386 റണ്‍സിന് ഓള്‍ഔട്ടായി. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments