Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ അല്ല, നമ്പി നാരായണനായി മാധവന്‍ - ബിഗ്ബജറ്റ് ചിത്രം വരുന്നു!

അഞ്ജലി ജ്യോതിപ്രസാദ്
ചൊവ്വ, 21 നവം‌ബര്‍ 2017 (10:45 IST)
ചാരവൃത്തിയുടെ പേരില്‍ ആരോപണ വിധേയനായ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം സിനിമയാകുന്നു. തെന്നിന്ത്യന്‍ സിനിമയിലെ ആമിര്‍ഖാന്‍ എന്നറിയപ്പെടുന്ന മാധവനാണ് നമ്പിനാരായണനെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത്. മറാത്തി - ഹിന്ദി ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാളി സംവിധായകന്‍ ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
 
നമ്പിനാരായണന്‍റെ 25 വയസുമുതല്‍ 75 വയസുവരെയുള്ള ജീവിതകാലഘട്ടമാണ് സിനിമയില്‍ പകര്‍ത്തുന്നത്. ലുക്കിലും ശരീരഭാരത്തിലുമെല്ലാം ഏറെ വ്യതിയാനങ്ങള്‍ ഈ കഥാപാത്രത്തിനായി മാധവന്‍ വരുത്തുന്നുണ്ട്.
 
റോക്കറ്റ് സാങ്കേതികവിദ്യയില്‍ ജീനിയസായ ഒരു ശാസ്ത്രജ്ഞന്‍ തന്‍റെ കരിയറില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ട ചാരക്കേസില്‍ അകപ്പെടുകയാണ്. അതോടെ അദ്ദേഹത്തിന്‍റെ ജീവിതം തന്നെ മാറിപ്പോകുന്നു. നമ്പി നാരായണനുമായി നടത്തിയ ദൈര്‍ഘ്യമേറിയ അഭിമുഖ സംഭാഷണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആനന്ദ് മഹാദേവന്‍ തിരക്കഥ രചിച്ചിരിക്കുന്നത്.
 
“തന്‍റെ സല്‍പ്പേര് തിരിച്ചുപിടിക്കാനുള്ള അദ്ദേഹത്തിന്‍റെ ദൃഢനിശ്ചയം നിറഞ്ഞ പ്രവര്‍ത്തികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവസാനം അദ്ദേഹം അത് നേടി. തന്‍റെ പ്രതിയോഗികളെ അദ്ദേഹം കീഴടക്കി. ഇത് ശരിക്കും പ്രചോദിപ്പിക്കുന്ന ഒരു കഥയാണ്. ഞാന്‍ നമ്പി നാരായണനൊപ്പം ഏറെ സമയം ചെലവഴിച്ചു. എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്താണ് ഞാന്‍ മടങ്ങിയത്” - നേരത്തേ ഒരു അഭിമുഖത്തില്‍ ആനന്ദ് മഹാദേവന്‍ വ്യക്തമാക്കിയിരുന്നു.
 
‘വളരെ ആരാധ്യനായ ഒരു ചിന്തകന്‍. സര്‍ റിച്ചാര്‍ഡ് അറ്റന്‍‌ബെറോയെ അനുസ്മരിപ്പിക്കുന്ന രൂപം” - പ്രൊഫസര്‍ നമ്പിനാരായണനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. 
 
പ്രൊഫസര്‍ നമ്പി നാരായണന്‍ 1994ലാണ് ചാരക്കേസില്‍ ആരോപണവിധേയനാകുന്നത്. അതിന്‍റെ പേരില്‍ ക്രൂശിക്കപ്പെട്ട അദ്ദേഹം ഒടുവില്‍ നിരപരാധിയാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു. 
 
മോഹന്‍ലാലിനെയാണ് ഈ സിനിമയ്ക്കായി ആനന്ദ് മഹാദേവന്‍ സമീപിച്ചത്. എന്നാല്‍ മോഹന്‍ലാലിന്‍റെ ബിസി ഷെഡ്യൂളുകള്‍ കാരണം അദ്ദേഹത്തിന് ഈ പ്രൊജക്ടുമായി സഹകരിക്കാന്‍ കഴിയാതെ വരികയായിരുന്നു എന്നാണ് സൂചന. എന്തായാലും മാധവന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കും ഇതെന്ന് നിസംശയം പറയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments