Webdunia - Bharat's app for daily news and videos

Install App

‘ചാലുവിന് അങ്ങനെ പറയാനേ കഴിയൂ, കാരണം അവന്റെ അച്ഛന്റെ പേര് മമ്മൂട്ടി എന്നാണ്‘ - ദുൽഖറിനെ കുറിച്ച് സംവിധായകൻ

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 16 മാര്‍ച്ച് 2020 (15:44 IST)
ആരാധകരോടുള്ള പെരുമാറ്റം കൊണ്ടും സമീപനം കൊണ്ടും മലയാളത്തിൽ ഏറ്റവും അധികം ഫാൻസ് ഉള്ള യുവതാരമാണ് ദുൽഖർ സൽമാൻ. ഒരു ക്രൌഡ് പുള്ളർ എന്ന് തന്നെ പറയാം. മമ്മൂട്ടിയുടെ സ്റ്റാർഡമോ പേരോ ഉപയോഗിക്കാതെയാണ് ദുൽഖർ സിനിമയിൽ തുടക്കം കുറിച്ചത്. ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ ദുൽഖറിനു മലയാളികളുടെ മനസിൽ ഒരു ഇടം നേടാൻ സാധിച്ചു. 
 
ഇപ്പോഴിതാ, ദുൽഖറിനെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ രഞ്ജിത്. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ ലേഖനത്തിൽ മമ്മൂട്ടിയെക്കുറിച്ചുള്ള കുറിപ്പിൽ അദ്ദേഹവുമായുള്ള അടുപ്പത്തെക്കുറിച്ച് മനസ് തുറന്ന രഞ്ജിത്ത് ദുൽഖറിനേയും പരാമർശിക്കുന്നുണ്ട്. 
 
പൃഥ്വിരാജ്, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാനെ സമീപിച്ച അനുഭവം രഞ്ജിത്ത് ഇങ്ങനെ പങ്കുവെക്കുന്നു: “അയ്യപ്പനും കോശിയും എന്ന സിനിമയുടെ ടീസർ ലോഞ്ച് നടത്തിയത് ദുൽഖറാണ്, ഞങ്ങളുടെ ചാലു. ഈ ആവശ്യത്തിനായി ഞാൻ വിളിച്ചപ്പോൾ ഒരു മറുവാക്കില്ല.സമ്മതം എന്നാണ് അയാൾ പറഞ്ഞത്. അച്ഛന് പിറന്ന മകൻ. അവന് അങ്ങനെ പറയാനേ കഴിയു, കാരണം അവന്റെ അച്ഛന്റെ പേര് മമ്മൂട്ടി എന്നാണ്” .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments