Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൂഡാലോചനയ്‌ക്ക് തെളിവില്ല: ബാബറി മസ്‌ജിദ് തകർത്ത കേസിൽ അദ്വാനി അടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടു

ഗൂഡാലോചനയ്‌ക്ക് തെളിവില്ല: ബാബറി മസ്‌ജിദ് തകർത്ത കേസിൽ അദ്വാനി അടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടു
, ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (12:52 IST)
ബാബറി മസ്‌ജിദ് പൊളിച്ച കെസിൽ എൽകെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉ‌ൾപ്പടെ 32 പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടത്.
 
മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ്‌ എന്ന്‌ തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ് പള്ളി തകർക്കപ്പെട്ടത്. അല്ലാതെ അസൂത്രിതമായിരുന്നില്ല. 
 
48 പേരായിരുന്നു കേസിലെ പ്രതികള്‍. 28 വര്‍ഷത്തിന് ശേഷം വിധി വരുമ്പോള്‍ ജീവിച്ചിരിക്കുന്ന 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരായത്.  . അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉമാഭാരതിയും ഉള്‍പ്പെടെ ആറ് പ്രതികൾ അനാരോഗ്യം ചൂണ്ടികാണിച്ച് കോടതിയിൽ ഹാജരായിരുന്നില്ല. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ അജ്ഞാതരായ കർസേവകർക്കെതിരെ കേസുകള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലുമാണ് വിചാരണ നടന്നിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാബരി മസ്ജിദ് തകർത്തതിൽ ആസൂത്രണം നടന്നിട്ടില്ല; ഗൂഢാലോചന കേസിൽ 32 പ്രതികളെയും വെറുതെവിട്ടു