Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇത് ജനങ്ങളുടെ മുഖത്തു തുപ്പുന്നതിന് തുല്ല്യം’; കണ്ണന്താനത്തിന്റെ പ്രസ്‌താവനകളെ പൊളിച്ചടുക്കി ശിവസേന

‘ഇത് ജനങ്ങളുടെ മുഖത്തു തുപ്പുന്നതിന് തുല്ല്യം’; കണ്ണന്താനത്തിന്റെ പ്രസ്‌താവനകളെ പൊളിച്ചടുക്കി ശിവസേന

‘ഇത് ജനങ്ങളുടെ മുഖത്തു തുപ്പുന്നതിന് തുല്ല്യം’; കണ്ണന്താനത്തിന്റെ പ്രസ്‌താവനകളെ പൊളിച്ചടുക്കി ശിവസേന
മുംബൈ , തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (18:12 IST)
ഇന്ധന വിലവർദ്ധനയെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരെ ശിവസേന.  അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പ്രസ്താവന രാജ്യത്തെ പാവപ്പെട്ടവരെയും മധ്യവർഗക്കാരെയും അപമാനിക്കുന്നതാണ്. ജനങ്ങളുടെ മുഖത്തു തുപ്പുന്നത് പോലെയാണ് മന്ത്രിയുടെ വാക്കുകളെന്നും മുഖപത്രമായ സാംനയിൽ എഴുതിയ ലേഖനത്തിലാണ് ശിവസേന വ്യക്തമാക്കുന്നു.

ദിനം പ്രതി ഉയരുന്ന ഇന്ധനവിലയെ തുടര്‍ന്നാണ് രാജ്യത്തെ കർഷക ആത്മഹത്യ ചെയ്യുന്നത്. എൻഡിഎ ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് ഇന്ധനവില ഏറ്റവും കൂടുതൽ. കോണ്‍ഗ്രസ് ഭരണകാലത്തുപോലും ജനങ്ങൾ ഇത്രയധികം അപമാനിക്കപ്പെട്ടിട്ടില്ല. അന്ന് കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ച രാജ്നാഥ് സിംഗും സ്മൃതി ഇറാനിയും സുഷമ സ്വരാജും ഇന്ന് ന്യായീകരണ തൊഴിലാളികളുമായി മാറിയെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

ഇന്ധന വിലവർദ്ധനവിലൂടെ ലഭിക്കുന്ന നികുതി ഉപയോഗിച്ച് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴിൽ ഇവ ഉറപ്പു വരുത്താനാണു ശ്രമിക്കുന്നതെന്നാണ് കണ്ണന്താനം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

വാഹനമുള്ളവർ പട്ടിണി കിടക്കുന്നവല്ല. ഇവരില്‍ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. രാജ്യത്ത് 30ശതമാനത്തോളം പേരും ഒരു നേരം ഭക്ഷണ കഴിക്കാൻ വകയില്ലാത്തവരാണ്. രാജ്യത്ത് 67 ശതമാനം ആള്‍ക്കാര്‍ വീടും ശൗചാലയവും ഇല്ലാതെ കഴിയുമ്പോള്‍ അവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഇതിനായി ഇന്ധന വിലവർദ്ധന ആവശ്യമാണെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

വീട് നിര്‍മ്മിക്കുക, ദേശീയപാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം സര്‍ക്കാരിന് കോടിക്കണക്കിന് പണം ആവശ്യമുണ്ട്. ഈ പണം സമാഹരിക്കാനാണ് വില വര്‍ദ്ധനവുകള്‍. സര്‍ക്കാര്‍ പിരിക്കുന്ന നികുതിയെല്ലാം ജനങ്ങളിലേക്ക് എത്തുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാൽ പെട്രോളിയം, മദ്യം ഇവ ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരുന്നതു പരിഗണിക്കുമെന്നും ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് അല്‍ഫോണസ് കണ്ണന്താനം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശിവസേന രംഗത്ത് എത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ജിയോക്ക് പണിയാകും ? സൗജന്യ കോളുകളോടെ ഫീച്ചര്‍ ഫോണുമായി ബിഎസ്എന്‍എല്‍ !