Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയിൽവേ ട്രാക്കിനു സമീപം സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി; പിതാവും മരിച്ചെന്ന് നിഗമനം

റെയിൽവേ ട്രാക്കിനു സമീപം സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി

റെയിൽവേ ട്രാക്കിനു സമീപം സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി; പിതാവും മരിച്ചെന്ന് നിഗമനം
തിരുവനന്തപുരം , ശനി, 8 ജൂലൈ 2017 (14:47 IST)
വേളിയിൽ റെയിൽവേ ട്രാക്കിനു സമീപം രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ചെന്നിലോട് സ്‌നേഹ ഭവനില്‍ ഷിബിയുടെ മക്കളായ ഫെബിന്‍ (6), ഫെബ (9) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കുട്ടികളുടെ മൃതദേഹങ്ങളുടെ സമീപത്തുനിന്നും അറ്റുപോയ നിലയില്‍ ഒരു കൈപ്പത്തിയും തൊട്ടടുത്തു നിന്നും ഒരു വെട്ടുകത്തിയും. കൈപ്പത്തി കുട്ടികളുടെ പിതാവിന്റെതാണെന്നാണ് നിഗമനം.

കുട്ടികളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഷിബി ആത്മഹത്യ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഷിബിക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. സിബി കായലില്‍ ചാടിയിരിക്കാമെന്ന നിഗമനത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും സിബിയുടെ മൃതദേഹം കണ്ടെത്തുന്നതിനായി തെരച്ചിലിലാണ്.

പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പിതാവ് സിബി കുട്ടികളെ വിളിച്ചു കൊണ്ടുപോയത്. ഒരു ദിവസമായിട്ടും കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് മാതാവ് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കും കൊലപാതകത്തിനും കാരണമെന്നാണ് വിലയിരുത്തൽ.

വെള്ളിയാഴ്ച വൈകുന്നേരം ഷിബിയും മക്കളും വേളി കായലിന് സമീപം മീൻ പിടിക്കാൻ എത്തിയിരുന്നുവെന്ന് നാട്ടുകാർ  പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐഎസും ആര്‍എസ്എസും തമ്മില്‍ താരതമ്യമില്ല, കേരളത്തില്‍ മുസ്ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്: സെന്‍‌കുമാര്‍