Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുൽഭൂഷൺ ജാദവിന് ഇനി നയതന്ത്ര സഹായമില്ല; വിയന്ന കരാർ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ

പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് രണ്ടാമത് നയതന്ത്രസഹായം നൽകില്ലെന്ന് പാക്കിസ്ഥാൻ.

കുൽഭൂഷൺ ജാദവിന് ഇനി നയതന്ത്ര സഹായമില്ല; വിയന്ന കരാർ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ
, വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (15:45 IST)
പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് രണ്ടാമത് നയതന്ത്രസഹായം നൽകില്ലെന്ന് പാക്കിസ്ഥാൻ. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യാന്തര കോടതിയുടെ ജൂലൈയിലെ വിധിപ്രകാരം പാക്കിസ്ഥാൻ ഒരുതവണ നയതന്ത്രസഹായം അനുവദിച്ചിരുന്നു.
 
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രകാരം കഴിഞ്ഞയാഴ്ച ഡപ്യൂട്ടി ഇന്ത്യൻ ഹൈക്കമ്മീഷണർ ഗൗരവ് അലുവാലിയ ഇസ്ലാമാബാദിലെ പാക് വിദേശകാര്യമന്ത്രാലയത്തിലെത്തി കുൽഭൂഷൺ ജാദവിനെ കണ്ടിരുന്നു. ചാരവൃത്തി ആരോപിക്കപ്പെട്ട് പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജാദവിന്‍റെ വിചാരണ വീണ്ടും നടത്തണമെന്നും അതിനായി നയതന്ത്രസഹായം നൽകണമെന്നുമാണ് അന്താരാഷ്ട്ര കോടതിയുടെ വിധി.
 
എന്നാൽ ഒറ്റത്തവണ മാത്രം കോൺസുലാർ സഹായം പേരിന് നൽകി, ഇത് ലംഘിക്കാനാണ് പാക്കിസ്ഥാൻ ഒരുങ്ങുന്നത്. എന്നാൽ ഒരു തവണ കോൺസുലാർ സഹായം നൽകിയതോടെ അന്താരാഷ്ട്ര കോടതിയുടെ വിധി പാലിക്കപ്പെട്ടെന്നും രണ്ടാമതൊരു തവണ കോൺസുലാർ സഹായം നൽകാൻ പാക്കിസ്ഥാന് ബാധ്യതയില്ലെന്നുമാണ് പാക് വിദേശകാര്യമന്ത്രാലയം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്കൂളിനകത്ത് ജീവനക്കാരിയുമായി ലൈംഗികബന്ധം, അധ്യാപകനെ വളഞ്ഞിട്ട് പിടികൂടി നാട്ടുകാർ